ജനങ്ങളുടെ 30,000 കോടി രൂപയെടുത്താണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ അനില്‍ അംബാനിയ്ക്ക് മോദി നല്‍കിയത്! രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഇക്കാര്യം കൃത്യമായി മനസിലാക്കും; റഫാല്‍ സത്യമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

റഫാല്‍ അഴിമതിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംരക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ 30,000 കോടി രൂപയെടുത്താണ് തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് മോദി നല്‍കിയത്. ഇക്കാര്യം, രാജ്യം മുഴുവനും കൃത്യമായി മനസിലാക്കും. അദ്ദേഹം റഫാലില്‍ നിന്ന് ഒളിച്ചോടുകയാണ്. റഫാല്‍ സത്യമാണെന്നും അത് അദ്ദേഹത്തെ പിടികൂടുമെന്നും രാഹുല്‍ പറഞ്ഞു.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മക്ക് അനുകൂല കോടതി വിധിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ ആയിരുന്നു മോദിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം. റഫാല്‍ ഇടപാട് അന്വേഷിക്കാന്‍ തുനിഞ്ഞപ്പോഴാണ് അലോക് വര്‍മ്മയെ മോദി ആ സ്ഥാനത്തുനിന്ന് മാറ്റിയത്. കേന്ദ്ര ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിലൂടെ കുറച്ചെങ്കിലും നീതി ലഭിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

Related posts