മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് പിണറായി വിജയനെ തൊടുന്നില്ല; രാഹുൽ ഗാന്ധി

കോഴിക്കോട്: ബിജെപിയെ വിമർശിച്ചതിന്‍റെ പേരിൽ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്ന് രാഹുൽഗാന്ധി.

യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ, ഇന്ത്യയെ വിഭജിക്കാനുളള നീക്കങ്ങൾക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കുന്നതെന്നും രാഹുൽഗാന്ധി ചോദിച്ചു.

“”എന്നെ പിണറായി വിജയൻ എതിർക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ ആർഎസ്എസിനെതിരേ അദ്ദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്- രാഹുൽഗാന്ധി പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ബിജെപിയുടെയും ആർഎസ്എസിന്‍റെയും നടപടികളെ എതിർത്തതിനാണ് ബിജെപി എന്നെ ലോക്സഭയിൽനിന്നു പുറത്താക്കിയത്.

ബിജെപിയെ വിമർശിച്ചതിന് അവർ സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെക്കൊണ്ട് വേട്ടയാടിയാണ് പ്രതികാരം ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഭൂരിഭാഗവും ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് രാഹുൽ കടന്നാക്രമിച്ചത്.

Related posts

Leave a Comment