മഠാധിപതിയുടെ ലീലാവിലാസങ്ങള്‍! ആതുരസേവനങ്ങള്‍ നടത്തിവരുന്ന മഠാധിപതി ശാരീരികമായി പീഡിപ്പിച്ചെന്ന് നഴ്‌സിന്റെ പരാതി; സംഭവം കോട്ടയത്ത്

rapeകോട്ടയം: യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും മൊബൈല്‍ ഫോണിലേക്ക് നഗ്‌നചിത്രം അയയ്ക്കുകയും ചെയ്‌തെന്ന പരാതിയില്‍ പോലീസ് മഠാധിപതിക്ക് എതിരേ കേസെടുത്തു. കോട്ടയത്തെ ഒരു ഉള്‍പ്രദേശത്ത് ആതുരസേവനങ്ങള്‍ നടത്തിവരുന്ന മഠാധിപതിക്ക് എതിരേയാണ് പോലീസ് ബലാത്‌സംഗത്തിനും നഗ്‌നചിത്രങ്ങള്‍ അയച്ചതിനും കേസെടുത്തത്. നഴ്‌സിംഗില്‍ ഉന്നതബിരുദമെടുത്ത യുവതി എറണാകുളത്ത് പ്രശസ്തമായ സ്വകാര്യമെഡിക്കല്‍കോളജില്‍ ജോലിചെയ്തുവരികയാണ്.

നെറ്റില്‍നിന്ന് ചില കാര്യങ്ങള്‍ എടുത്തുനല്‍കണമെന്നു പറഞ്ഞ് മഠാധിപതി യുവതിയെ വിളിച്ചുവരുത്തിയ ശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതി വൈക്കം സ്വദേശിയായ ഒരു പോലീസുകാരന്‍ വിവാഹംകഴിക്കാമെന്നു പറഞ്ഞ് വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചതായി കാണിച്ച് വൈക്കം പോലീസില്‍ മുന്‍പ് പരാതി കൊടുത്തിട്ടുണ്ട്.

പോലീസുകാരനായ യുവാവും വിദ്യാര്‍ഥികളായിരുന്ന കാലംമുതല്‍ പരിചയക്കാരായിരുന്നു. യുവതിയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ യുവതിയെ മറ്റൊരാള്‍ക്കു വിവാഹംചെയ്തു നല്‍കുകയായിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുണ്ട്.  വിവാഹമോചനം നേടിയ ശേഷം ജോലിചെയ്തുവരുന്നതിനിടെ പഴയ കാമുകനുമായി ഫേസ്ബുക്കിലൂടെ അടുപ്പത്തിലാകുകയും വൈക്കത്തെ ഇയാളുടെ വീട്ടില്‍ താമസിക്കുകയുമായിരുന്നുവെന്നു പറയുന്നു. സിഐ ഇ.എസ്.നവാസ്, എസ്‌ഐ എം.സാഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

Related posts