ഏഴാം വയസുമുതല്‍ പീഡിപ്പിക്കുന്ന അച്ഛന് മകളുടെ വക കിടിലന്‍ പണി; തന്നോട് കാമവെറി തീര്‍ത്ത അച്ഛനോട് ആ മകള്‍ ചെയ്ത പ്രതികാരം എല്ലാവര്‍ക്കും മാതൃകയാണ്…

pedo600അച്ഛന്‍മാര്‍ക്ക് അമ്മമാരോളം സ്നേഹം പുറത്തുകാണിക്കാന്‍ അറിയില്ല. എന്നിരുന്നാലും മക്കളുടെ ശരീരത്ത് ഒരു തരി മണ്ണു വീണാല്‍ സഹിക്കുന്നവരല്ല അച്ഛന്മാര്‍. അച്ഛന്മാര്‍ക്ക് പെണ്‍മക്കളോടും അമ്മമാര്‍ക്ക് ആണ്‍മക്കളോടുമാണ് വാത്സല്യക്കൂടുതലെന്ന് പറയാറുണ്ട്. എന്നാല്‍ സ്വന്തം പെണ്‍മക്കളുടെ ശരീരം കാമപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന അച്ഛന്മാരുടെ എണ്ണം ദിനംപ്രതി ഏറിവരുന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. എന്നാല്‍ പണ്ടത്തേതു പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍ പീഡനത്തിനിരയാവുന്നവര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ പീഡകര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നു. നോട്ടിംഗ്ഹാം സ്വദേശിയായ സിക് റെയ്മണ്ട് പ്രസ്‌കോട്ട് എന്ന അമ്പത്തിനാലുകാരന്‍ ഇതുപോലെ ഒരു മൃഗമായിരുന്നു. ലെയ്‌ല ബെല്‍ എന്ന മകളാണ് ഇരുപതുവര്‍ഷത്തോളം നീണ്ട പിതാവിന്റെ പീഡനങ്ങളുടെ കഥ നാടാകെ അറിയിച്ചത്.

അഞ്ചു മക്കളില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണെന്നായിരുന്നു ലെയ്ലയുടെ വിശ്വാസം. പക്ഷേ പക്വതയെത്തും മുമ്പെ തന്റെ ശരീരമായിരുന്നു അച്ഛനു പ്രിയപ്പെട്ടതെന്ന് മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയി.ലെയ്‌ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്‌കോട്ട് ആദ്യമായി അവളെ ലൈംഗികമായി ഉപദ്രവിക്കുന്നത്. എല്ലാവരും വീട്ടില്‍ നിന്നു പോയിക്കഴിയുമ്പോഴാണ് തന്നെ പീഡിപ്പിക്കുന്നത്. അന്ന് എന്താണു സംഭവിക്കുന്നതെന്ന് തനിക്കു വ്യക്തമായി അറിഞ്ഞിരുന്നില്ലെങ്കിലും അച്ഛന്‍ ചെയ്യുന്നത് ചീത്തകാര്യമാണെന്ന് തോന്നിയിരുന്നുവെന്ന് ലെയ്‌ല പറയുന്നു. പിന്നീടു പലതവണ ഇതാവര്‍ത്തിച്ചു. താന്‍ അച്ഛന്റെ പ്രിയപ്പെട്ട മകളാണെന്നും ഇക്കാര്യം നമുക്കിടയിലെ രഹസ്യമാണെന്നും പറഞ്ഞു പഠിപ്പിച്ചു. ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍ എന്നു തോന്നുന്ന നിമിഷത്തില്‍ നിന്നും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അയാള്‍ അക്രമിയാകുന്നത്.

പതിനാലാം വയസില്‍ പ്രസ്‌കോട്ട് ലെയ്‌ലയെ മദ്യം കുടിപ്പിച്ചു. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണെന്നാണ് ലെയ്‌ല ആദ്യം കരുതിയത്. പിന്നീടാണ് മനസിലായത് ചൂഷണം ചെയ്യാനുള്ള കുറുക്കുവഴിയായിരുന്നു അതെന്ന്.പതിനാറാം വയസ്സെത്തിയപ്പോഴേക്കും സംഭവിക്കുന്നതെല്ലാം തുറന്നു പറയമണമെന്ന ചിന്ത ലെയ്ലയില്‍ ഉടലെടുത്തു. എന്നാല്‍ വീട്ടുകാര്‍ തന്നെ അവള്‍ക്കെതിരാവുകയായിരുന്നു. അമ്മ തന്നെ വിശ്വസിച്ചിരുന്നുവെങ്കിലും അത്രയും നാള്‍ അതറിഞ്ഞില്ലല്ലോ എന്ന ഷോക്കിലാകണം ഒന്നും പ്രതികരിച്ചില്ല. ആ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ അന്ന് അച്ഛന്‍ അതെല്ലാം നിഷേധിക്കുകയും അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ നിന്നും തനിക്കു ഭീഷണി ഉണ്ടാവുകയും ചെയ്തു. താന്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം എന്നാണ് അവര്‍ പറഞ്ഞത്. നിവൃത്തിയില്ലാതെ കേസില്‍ നിന്നും അന്നു പിന്‍വാങ്ങി. പിന്നെ കുറേ നാള്‍ ശല്യമുണ്ടായില്ല. ഒമ്പതു മാസത്തിനു ശേഷം വീണ്ടും പീഡിപ്പിച്ചു. എല്ലാവരും ഉറങ്ങിക്കഴിയുമ്പോഴായായിരുന്നു പിതാവിന്റെ കാമകേളി.

27ാം വയസിലാണ് അവസാനമായി ഉപദ്രവിച്ചത്. മദ്യപിച്ച് ആസക്തനായിരുന്ന അച്ഛനെ ബെഡ്‌റൂമിലേക്കു കൊണ്ടുപോവുകയായിരുന്നു താനും സുഹൃത്തും. അന്ന് തന്നോട് കുറച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അടുത്തേക്കു വിളിച്ചു, ഉദ്ദേശം മറ്റു പലതുമായിരുന്നു. അപ്പോള്‍ തന്നെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ താന്‍ സുഹൃത്തിനു മുന്നില്‍ വച്ച് പൊട്ടിക്കരഞ്ഞു. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ പോംവഴിയാണ് വഴിത്തിരിവായത്. അച്ഛനരികിലേക്കു ചെന്ന് നല്ലരീതിയില്‍ സംസാരിച്ച് അദ്ദേഹം പറയുന്നതൊക്കെ റെക്കോര്‍ഡ് ചെയ്യാനാണ് അവള്‍ പറഞ്ഞത്. അങ്ങനെ പുറംലോകത്തിനു മുന്നില്‍ സത്യം വിളിച്ചോതാന്‍. ലെയ്‌ല പറയുന്നു.

അവിടെവച്ച് അച്ഛന്‍ ചെയ്യുന്നത് തെറ്റാണെന്നും അതറിയില്ലേയെന്നും ചോദിച്ചു. എന്നാല്‍ ഇതാരും അറിയില്ലെന്നും നമുക്കു രഹസ്യമായി സൂക്ഷിക്കാമെന്നുമായിരുന്നു മറുപടി. തനിക്കു മറ്റാരുമായും ലൈംഗികമായി ബന്ധപ്പെടാന്‍ ഇഷ്ടമില്ലെന്നും ലെയ്‌ലയ്‌ക്കൊപ്പം മാത്രമേ പറ്റൂ എന്നും പറഞ്ഞു. ലെയ്ല മകള്‍ ആയിരുന്നില്ലെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും എന്നാല്‍ തനിക്കൊരിക്കലും ലെയ്‌ലയെ മകളായി മാത്രം കാണാന്‍ കഴിയില്ലെന്നും പ്രസ്‌കോട്ട് പറഞ്ഞു. സംഭാഷണങ്ങളെല്ലാം തന്റെ സത്യം ജയിക്കാനുള്ള ലെയ്‌ലയുടെ ഏക കച്ചിത്തുരുമ്പായിരുന്നു. ശേഷം 2013ലാണ് അവള്‍ റെക്കോര്‍ഡ് ചെയ്ത ഫൂട്ടേജ് പൊലീസിനെ ഏല്‍പ്പിക്കുന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം മേയിലാണ് പ്രസ്‌കോട്ട് വിചാരണകള്‍ക്കൊടുവില്‍  അറസ്റ്റിലാകുന്നത്. പന്ത്രണ്ടു വര്‍ഷത്തെ തടവാണ് പ്രസ്‌കോട്ടിന് ലഭിച്ചത്. സ്വന്തം അച്ഛന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവന്ന നിസ്സഹായതയാണ് ലെയ്‌ലയുടെ ജീവിതകഥ സൂചിപ്പിക്കുന്നത്.

Related posts