രഹ്ന ഫാത്തിമയെ കാത്തിരിക്കുന്നത് ജയില്‍ തന്നെ, മതവികാരം വ്രണപ്പെടുത്തി ശബരിമല കയറാന്‍ നോക്കിയ ആക്ടിവിസ്റ്റിനെ കൈവിട്ടതോടെ ബിഎസ്എന്‍എല്ലിലും നടപടി വരുന്നു, രഹ്ന ഉടന്‍ അറസ്റ്റിലായേക്കും

ശബരിമലയില്‍ പ്രവേശനത്തിനെത്തി മതവികാരം വ്രണപ്പെടുത്തിയ രഹ്ന ഫാത്തിമയെന്ന സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റിന് കുരുക്കായി ഹൈക്കോടതിയുടെ നടപടിയും. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പോലീസിന് ഇനി എപ്പോള്‍ വേണമെങ്കിലും ഇവരെ അറസ്റ്റു ചെയ്യാം. സമൂഹ മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പോലീസിന് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു.

ഫേസ്ബുക്കില്‍ അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ രഹന പോസ്റ്റ് ചെയ്‌തെന്ന് കാണിച്ചായിരുന്നു പരാതി. തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തും വിധമായിരുന്നു ഫോട്ടോയെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു രഹ്‌ന കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് റദ്ദാക്കണമെന്ന രഹനയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹന ഫാത്തിമ പറഞ്ഞു.

നേരത്തെ, ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്ക്ക് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നിരുന്നിരുന്നു. രഹനയുടെ പനംപള്ളി നഗര്‍ ഫ്‌ളാറ്റിനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

Related posts