ഏഷ്യാനെറ്റ് വിട്ടതോടെ എന്നെ ആരും വിളിക്കാതെയായി, കൊതുകുകളെ ഞാന്‍ ബാറ്റുകൊണ്ട് തല്ലി കൊല്ലാറില്ല, ചാനലുകള്‍ കൈയൊഴിഞ്ഞ രഞ്ജിനി ഹരിദാസ് നീണ്ട ഇടവേളയ്ക്കുശേഷം മനസുതുറക്കുന്നു

renjini haridasഒരുകാലത്ത് മിനിസ്ക്രീനിലെ മിന്നും നക്ഷത്രമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിംഗറിന്റെ പ്രതാപകാലത്ത് സൂപ്പര്‍ താരമായിരുന്ന അവതാരക. സിനിമ താരങ്ങളേക്കാള്‍ ആരാധകരും വിമര്‍ശകരും ഉണ്ടായിരുന്നു രഞ്ജിനിക്കു പക്ഷേ അടുത്തകാലത്തായി തിരിച്ചടികളാണ്. അഭിനയിച്ച സിനിമ എട്ടുനിലയില്‍ പൊട്ടി. ഏഷ്യാനെറ്റ് വിട്ട് ഫഌവേഴ്‌സ് ചാനലില്‍ ചേക്കേറിയതോടെ ര്ഞ്ജിനിയുടെ അവസരങ്ങളും കുറഞ്ഞു. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫഌവഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫഌവഴ്‌സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് പറയുന്ന രഞ്ജിനി കുഴപ്പമില്ല എല്ലാം ശരിയാകുമെന്ന് വളരെ കൂളായണ് പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറഞ്ഞു. എന്നെ ട്രാന്‍സ് ജെന്‍ഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. ഇതോടെ ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറുമായി. മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും വലിയ പ്രശ്‌നമല്ലെന്നും രഞ്ജിനി പറയുന്നു.

കുട്ടിക്കാലത്ത് അച്ഛന് തെരുവില്‍ നിന്ന് കിട്ടിയ പോമറേനിയന്‍ പട്ടിയെ വീട്ടില്‍ കൊണ്ടുവന്നതോടെയാണ് രഞ്ജിനിക്ക് പട്ടി പ്രേമം തുടങ്ങുന്നത്. അച്ഛന്‍ മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് ഈ പട്ടിയും മരിച്ചു. ഇതോടെ വലിയ ഷോക്കായി. പിന്നീട് പെറ്റ്‌സിനെ ഒന്നും വളര്‍ത്തിയില്ല. ഞാന്‍ ജോലിക്ക് പോയതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി ഇതോടെയാണ് വീണ്ടും പട്ടിക്കുട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. പട്ടിയോടെന്നല്ല. എല്ലാ ജീവികളോടും രഞ്ജിനിക്ക് അനുകമ്പയാണ്. ബാറ്റ്‌കൊണ്ട് കൊതുകിനെ കൊല്ലാറില്ല. വരിവരിയായി പോകുന്ന ഉറുമ്പിനെയും ശല്യം ചെയ്യാറില്ല. 32ാം വയസ്സില്‍ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തില്‍ അത് സംഭവിച്ചിരിക്കുന്നു. എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്. ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത്. സ്‌നേഹവും വാത്സല്യവും ഞാനവള്‍ക്ക് കൊടുക്കുന്നു. കാര്യങ്ങള്‍ ദത്തെടുത്തത് പോലെയായി.

Related posts