കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി സദ്യ കൊടുത്തു, കാമുകിക്കൊപ്പം ആടിപ്പാടിയശേഷം തോക്കെടുത്തു വെടിവച്ചു, കാമുകനുവേണ്ടി വീടുകളില്‍ ജോലിക്കുപോയ പതിനെട്ടുകാരിക്ക് ലഭിച്ചത് ദാരുണാന്ത്യം

തന്റെ കാമുകിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നു സംശയിച്ചു യുവാവു കാമുകിയെ വെടിവച്ചുകൊന്നു. വടക്കന്‍ ഡെല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ ഞായറാഴ്ചയാണു സംഭവം. എന്നാല്‍ അബദ്ധത്തില്‍ വെടിവച്ചതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയതായും പോലീസ് അറിയിച്ചു.

പതിനെട്ടുകാരിയായ കാമുകി റിതിക ഠാക്കൂറിനെ കൊലപ്പെടുത്തിയ പ്രദീപ് സെഹ്‌റാവത്ത് (29) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഡിജെ ആയി ജോലി ചെയ്യുകയായിരുന്നു.

റിതിക വീട്ടു ജോലി ചെയ്യ്താണ് ജീവിക്കുന്നത്. ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി പ്രദീപ് ഒരു പാര്‍ട്ടി ഒരുക്കുകയും ഇതിലേക്ക്
റിതികയുടെ കൂടി സുഹൃത്തുക്കളെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു.

പിന്നീട് തോക്കില്‍ വെടിയുണ്ട നിറച്ച് റിതികയ്ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. സാക്ഷികളായ റിതികയുടെ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രദീപ് പിടിയിലായത്.

റിതികയും സെഹ്‌റാവത്തും ഒരു വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. വീടുകളില്‍ ജോലിക്കുപോയിരുന്ന റിതിക, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് അമ്മയും സഹോദരിയും ബിഹാറിലെ സ്വന്തഗ്രാമത്തിലേക്കു പോയതോടെയാണു സെഹ്‌റാവത്തിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

സംശയത്തിന്റെ പേരില്‍ മര്‍ദനങ്ങള്‍ പതിവായതോടെ റിതിക ഇയാളില്‍നിന്ന് അകന്നു. പിന്നീട് ബിഹാറിലേക്കു പോയശേഷം ഈ മാസം ആദ്യമാണ് തിരിച്ചെത്തിയത്.

Related posts