പൂജാരിയുടെ പ്രശ്നത്തിന് പരിഹാരം കണ്ടത് പോലീസ്; പ്രശ്ന പരിഹാരത്തിനായി പൂജയ്ക്കെത്തിയ യുവതി പൂജാരിയുടെ വീട്ടിൽ നിന്ന് കൊണ്ടുപോയത് 12 പവൻ

തൃശൂർ: പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)ആണ് അറസ്റ്റിലായത്.

പൂജാരിയായ മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷിന്‍റെ വീട്ടിൽ നിന്നാണ് യുവതി സ്വർണം മോഷ്ടിച്ചത്. അജേഷിന്‍റെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായാണ് സൂര്യ എത്തിയത്. ഫെബ്രുവരി 16ന് ആണ് കേസിനാസ്പദമായ സംഭവം.

അജേഷിന്‍റെ വീട്ടിലെ മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ 12 പവനോളം സ്വർ‌ണം യുവതി മോഷ്ടിക്കുകയായിരുന്നു. പ്രതി പ്രശ്ന പരിഹാരത്തിനായി ഇടയ്ക്കിടെ അജേഷിന്‍റെ വീട്ടിൽ എത്താറുണ്ടായിരുന്നു.

ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് പ്രതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈവശപ്പടുത്തിയത്. അജേഷ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യ പിടിയിലായത്.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽപന നടത്തി ഇതിലൂടെ ലഭിച്ച പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും, വീട്ടിലേക്ക് ഗൃഹോപകരണങ്ങളും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.

Related posts

Leave a Comment