വോട്ടിനായി ജനങ്ങളുടെ കാല് പിടിക്കുകയും പിന്നീട് അവരെക്കൊണ്ട് കാല് പിടിപ്പിക്കുകയും ചെയ്യുന്നവര്‍ അറിയണം! നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളെയോര്‍ത്ത് രോഗികളുടെ കാലുപിടിച്ച് മാപ്പു പറയുന്ന എംഎല്‍എയെ

തിരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ ജനങ്ങളുടെ കാലു പിടിക്കുക, ജയിച്ചു കഴിഞ്ഞാല്‍ അവരെക്കൊണ്ട് സ്വന്തം കാല് പിടിപ്പിക്കുക, ഇതിനിടയില്‍ കാല് വാരുക തുടങ്ങിയവയാണ് പൊതുവേയുള്ളതും പ്രത്യേകിച്ച് കേരളത്തിലെയും രാഷ്ട്രീയക്കാരുടെ സ്വഭാവം.

എന്നാല്‍ ആസാമില്‍ നിന്ന് പുറത്തു വരുന്ന ഒരു വാര്‍ത്ത ഇതിന് വിരുദ്ധമാണ്. കേട്ടാല്‍ വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള ഒരു വാര്‍ത്ത. വേണ്ട പോലെ ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങളുടെ കാല് പിടിച്ച് മാപ്പപേക്ഷിക്കുന്ന ഒരു എംഎല്‍എ.

അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ, രൂപ് ജ്യോതി കര്‍മിയാണ്, തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ചുവരെഴുത്തുകളിലും പ്രസംഗങ്ങളിലും മാത്രമൊതുക്കുകയും അതില്‍ യാതൊരു ലജ്ജയുമില്ലാതെ തലയുയര്‍ത്തി നടക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്തനായിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മുട്ടില്‍ നിന്ന് പാലിക്കാന്‍ പറ്റാതെ പോയ വാഗ്ദാനങ്ങളോര്‍ത്ത് രോഗികള്‍ക്കു മുന്നില്‍ മാപ്പിരന്നത്. അസമിലെ മരിയാനി ജോഹത്ത് ജില്ലയിലെ മരിയാനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രൂപ്ജ്യോതി കര്‍മി. രോഗികള്‍ക്ക് മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും മാപ്പു തരണമെന്നും മുട്ടില്‍ നിന്ന് കൂപ്പുകൈകളോടെ അദ്ദേഹം രോഗികളോട് പറയുന്നു.

ഗ്രാമങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏഴ് ഡോക്ടര്‍മാരെ നിയമിച്ചുവെങ്കിലും എംഎല്‍എയുടെ സന്ദര്‍ശന സമയത്ത് ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് രൂപ്ജ്യോതി കര്‍മി.

Related posts