കലിയ്ക്ക് ശേഷം മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗ് പേടിച്ചിട്ട്, മലയാളം മലയാളമായി തന്നെ പറയാന്‍ വല്ല പാടാണ്, അതിരനില്‍ വലിയ പ്രയാസമുണ്ടായില്ല’; സായി പല്ലവി നയംവ്യക്തമാക്കുന്നു

പ്രേമത്തിലൂടെ തന്നെ ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് സായി പല്ലവി. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സായി വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന്‍ എന്ന സിനിമയിലൂടെയാണ് സായി പല്ലവിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കലിയിലാണ് സായി പല്ലവി മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കലിയ്ക്ക് ശേഷം മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യമോര്‍ത്തിട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായി പല്ലവി.

‘എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്. കലി ചെയ്തു കഴിഞ്ഞ് മലയാള ചിത്രം ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യം ഓര്‍ത്താണ്. നല്ല കഥാപാത്രം ചെയ്യുമ്പോള്‍ ശബ്ദവും ഞാന്‍ തന്നെ കൊടുക്കണമെന്നുണ്ടായിരുന്നു. അതിരനെ കുറിച്ച് സംവിധായകന്‍ വിവേക് കഥ പറഞ്ഞപ്പോഴേ ഞാന്‍ ചോദിച്ചത് എനിക്ക് ഡബ്ബ് ചെയ്യാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഉണ്ടോ ഡയലോഗ് കുറവാണോ എന്നാണ്. ഡയലോഗ് കുറവായത് കൊണ്ട് വല്ല പ്രയാസം ഉണ്ടായില്ല. മലയാളം മലയാളമായി തന്നെ പറയാന്‍ വല്ല പാടാണ്.’ സായി പല്ലവി പറഞ്ഞു.

നിത്യ എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അതിരനില്‍ അവതരിപ്പിക്കുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു.

Related posts