വിവാഹം വേര്‍പ്പെടുത്തിയ ഷെറിന്‍ 54കാരനുമായി പ്രണയത്തിലായത് ഐസ്‌ക്രീം കടയിലെ ജോലിക്കിടയില്‍, പ്രണയം തലയ്ക്കുപിടിച്ചപ്പോള്‍ ഇനാമുള്ള വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി തള്ളി, പ്രണയം വീണ്ടും കൊലയാളിയായപ്പോള്‍ യുവതിക്ക് ദാരുണാന്ത്യം

പ്രണയക്കൊലകള്‍ വീണ്ടും നാടിനെ നടുക്കുന്നു. പത്തനംത്തിട്ടയിലും തൃശൂരിലെയും കൊലകള്‍ക്കുശേഷം ഇപ്പോള്‍ സേലത്താണ് നാടിനെ നടുക്കിയ സംഭവം. പട്ടാപ്പകല്‍ സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപമാണ് സംഭവം. ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായ ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു (25) ആണ് കുത്തേറ്റ് മരിച്ചത്. ഷെറിനെ കുത്തിയ 54കാരനായ ഇനാമുള്ള കടയില്‍ തൂങ്ങി മരിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- വിവാഹബന്ധം വേര്‍പെടുത്തി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ അയല്‍വാസിയായ ഇനാമുള്ളയും വിവാഹ ബന്ധം വേര്‍പിരിഞ്ഞയാളാണ്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് ഷെറിന്‍ വിസമ്മതിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വിദേശജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റാണ് ഇനാമുള്ള.

ഷെറിനുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പലവട്ടം വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ കടയില്‍ എത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. അപ്പോഴും ഷെറിന്‍ സമ്മതം മൂളിയില്ല. ഇതോടെ കുപിതനായ പ്രതി കത്തിയെടുത്ത് ഷെറിന്റെ കഴുത്തിലും വയറിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് പരിസര വാസികള്‍ ഓടിയെത്തിയെങ്കിലും ഇമാനുള്ള ഷട്ടര്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. പോലീസ് എത്തിയ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കയറിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Related posts