വിവാഹം കഴിഞ്ഞാൽ നടിമാരെ ഒതുക്കും: സാമന്ത പറയുന്നു…

വിവാഹം കഴിയുന്നതോടെ മുപ്പതു വയസിലും നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യൻ താരസുന്ദരി സാമന്ത പറയുന്നു. എന്നാൽ തന്‍റെ കാര്യത്തിൽ അങ്ങനെ ഉണ്ടായില്ലെന്നും സാമന്ത കൂട്ടിച്ചേർത്തു.

നടന്മാർക്ക് നടിമാരുടേതുപോലുള്ള ദുർവിധി ഇല്ലെന്നാണ് സാമന്തയുടെ പക്ഷം. അവർക്ക് എത്ര പ്രായമായാലും നായകന്മാരായി തുടരാൻ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ മാറ്റി നിർത്തുന്നതുകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്നാണ് സാമന്തയുടെ അഭിപ്രായം.

നടൻ നാഗചൈതന്യയുമായുള്ള വിവാഹശേഷവും തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്കു തമിഴ്, തെലുങ്ക് സിനിമകളിൽ ഡിമാൻഡ് ഏറെയാണ്. സാധാരണ വിവാഹശേഷം നടിമാർക്ക് സിനിമയിൽ പ്രാധാന്യം കുറയുകയാണ് പതിവ്. എന്നാൽ സാമന്ത അക്കാര്യത്തിൽ ഭാഗ്യവതിയാണ്. വിവാഹശേഷം മിക്ക നടിമാരും അഭിനയരംഗം ഉപേക്ഷിക്കുന്പോൾ സാമന്ത മാറി നിൽക്കുന്നില്ല. വിവാഹശേഷവും അഭിനയം തുടരുന്ന താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്.

Related posts