നിനച്ചിരിക്കാതെ എത്തിയ നിമിഷം: രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് സാമന്ത

ജനുവരി 26 ന് ന്യൂഡൽഹിയിൽ നടന്ന അറ്റ്-ഹോം റിസപ്ഷനോടെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഔദ്യോഗിക സമാപനം. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമു അധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങിൽ രാഷ്ട്രീയപ്രമുഖൻ, നയതന്ത്രജ്ഞർ, രാജ്യത്തെ പ്രമുഖ പൗരന്മാർ എന്നിവർ ആതിഥേയത്വം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വ്യത്യസ്ത പദവികളിൽ സേവനമനുഷ്ഠിക്കുന്ന നിരവധി നയതന്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യവും ഇതിൽ ഉൾപ്പെട്ടിരുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനില്‍ സംഘടിപ്പിച്ച അറ്റ് ഹോം സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ സന്തോഷം ഒരുപാട് സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. മിക്ക സെലിബ്രിറ്റികളും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിട്ടാണ് ഇതിനെ വിവരിക്കുന്നത്.

ഇപ്പോഴിതാ തെന്നിന്ത്യൻ-ബോളിവുഡ് നടി സമാന്ത റൂത്ത് പ്രഭുവും അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നെന്നും എന്നെന്നും നന്ദിയുള്ളവളാണ് താനെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ഞാന്‍ വളരുമ്പോള്‍ വഴികാട്ടാന്‍ എനിക്കൊരു ചിയര്‍ ലീഡറും ഉണ്ടായിരുന്നില്ല. ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് എന്‍റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ല. ഇവിടേക്കൊരു റോഡ്മാപ്പും എനിക്കുണ്ടായിട്ടില്ല.

ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നു. പക്ഷേ, ശ്രമങ്ങള്‍ തുടരാന്‍ അനുവദിച്ച ഒരു രാജ്യത്ത് ഞാന്‍ എന്‍റെ യാത്ര തുടന്നുകൊണ്ടേയിരിക്കുന്നു. എന്നെന്നും നന്ദിയുള്ളവളാണ്… രാഷ്‌ട്രപതി ഭവനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് സമാന്ത കുറിച്ചു.

നിരവധി സഹതാരങ്ങള്‍ സമാന്തയുടെ സന്തോഷത്തിന് സ്നേഹം നിറഞ്ഞ കമന്‍റുകള്‍ കുറിക്കുന്നുണ്ട്. ഔദ്യോഗിക ക്ഷണം കിട്ടിയതു മുതല്‍ രാഷ്ട്രപതി ഭവനു മുന്നിൽ നിൽക്കുന്നതു വരെയുള്ള ചിത്രങ്ങളാണ് സമാന്ത പങ്കിട്ടിരിക്കുന്നത്. താരം കുറിച്ച വരികളില്‍ തന്‍റെ നിശബ്ദമായ അഭിമാനവും സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന വികാരവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. സോഫ്റ്റ് ഗ്രീന്‍ സാരിയും ക്രീം നിറത്തിലുള്ള കല്ലുകൾ കൊണ്ടുള്ള ബോൾഡ് നെക്ക്പീസും ധരിച്ച് സാമന്ത എലഗന്‍റ് ലുക്കിലാണ് ചടങ്ങില്‍ പങ്കെടുത്തത്.

Related posts

Leave a Comment