ഇത് സാമന്ത തന്നെയോ? വിശ്വസിക്കാനാകാതെ ആരാധകർ

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത. തെന്നിന്ത്യൻ സിനിമയ്ക്ക് പുറമെ ഹിന്ദി, ഹോളിവുഡ് വെബ് സീരീസുകളിലും സാമന്ത അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്.

നടിയുടെ ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ കരിയറിലും വലിയ വീഴ്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും വേദന നിറഞ്ഞ നിമിഷത്തെക്കുറിച്ചുമെല്ലാം സാമന്ത തുറന്ന് സംസാരിച്ചിരുന്നു.

പിന്നാലെ നടിയുടെ ചില ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നത്. സാമന്ത പങ്കുവയ്ക്കുന്ന ഫോട്ടോകൾ വൈറലായി മാറാറുണ്ട്. ഇത്തവണ കറുപ്പ് നിറമുള്ള ഗ്ലാമറസ് വേഷമണിഞ്ഞാണ് സാമന്ത എത്തിയത്.

വളരെ ഹോട്ടായ ചിത്രങ്ങള്‍ കണ്ട് ആരാധകരും ഞെട്ടി. ശരിക്കും ഇത് നടി തന്നെയാണോ എന്നാണ് എല്ലാവരും ചോദിച്ചത്. അടുത്തിടെ എഐ ഉപയോഗിച്ച് ചില പ്രമുഖ നടിമാരുടെ വ്യാജ വീഡിയോസും ചിത്രങ്ങളുമൊക്കെ പ്രചരിച്ചിരുന്നു.

അത്തരത്തില്‍ വല്ലതുമാണോ എന്ന് ചിന്തിച്ച് പോയെന്നാണ് ചിലര്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ കമന്‍റിട്ടത്. സാമന്ത ഇങ്ങനൊരു വേഷത്തില്‍ വരുമെന്ന് കരുതിയില്ലെന്നും വ്യാജ ചിത്രമായിരിക്കണം ഇതെന്ന് കരുതി പോയെന്നും തുടങ്ങി നൂറ് കണക്കിന് കമന്‍റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഇതിന് പിന്നാലെ വേറെയും കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തു. ഏറ്റവും പുതിയതായി സാമന്ത തന്‍റെ യാത്രാവിശേഷങ്ങളാണ് പങ്കുവച്ചത്. ഭൂട്ടാനിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നടി യാത്ര പോയത്.

അവിടത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് പുറമേ താമസിച്ച റൂമില്‍നിന്നുള്ള ചിത്രങ്ങളും വന്ന് തുടങ്ങി. അതില്‍ ബാത്ത്ടബ്ബില്‍ കുളിക്കുന്ന ചിത്രങ്ങളടക്കം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

സാമന്ത ഓരോ ദിവസം കഴിയുംതോറും ഞെട്ടിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ബാത്ത്ടബ്ബില്‍ കിടക്കുന്നത് സാമന്തയാണോന്ന് സംശയിക്കുന്നതായും ചിലര്‍ പറഞ്ഞു. എന്തായാലും നടിയുടെ മാറ്റം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആരാധകരും ഒരുപോലെ പറയുന്നത്.

ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ മോശം വാര്‍ത്തകളോ ചീത്തപ്പേരുകളോ നടിക്കു കേൾക്കേണ്ടി വന്നിരുന്നില്ല. നടന്‍ നാഗചൈതന്യയുമായി പ്രണയിച്ച് വിവാഹിതയായതിനുശേഷമാണ് സാമന്തയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞത്.

നാലു വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് സാമന്തയും നാഗയും വേര്‍പിരിയുന്നത്. അന്ന് മുതലിങ്ങോട്ട് നടിയുടെ ഓരോ പ്രവൃ‍ത്തികളും ചര്‍ച്ചയായി മാറിയിരുന്നു.

വിവാഹമോചനത്തിന് മുന്‍പ് വരെ ഗ്ലാമറസ് ലുക്കില്‍ നടിയെ കണ്ടിരുന്നില്ല. എന്നാല്‍ ഡിവോഴ്‌സിന് ശേഷം നടി ഐറ്റം ഡാന്‍സ് വരെ കളിച്ച് തരംഗമായിരുന്നു.

Related posts

Leave a Comment