ചങ്ങനാശേരിയുടെ ഇടവഴികളിൽ മിന്നിമറയുന്ന മ്ലാവ്; ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മ്ലാവ് നാട്ടുകാർക്ക് കൗതുകമാകുന്നു

ചങ്ങനാശേരിയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്ലാവ് നാട്ടുകാർക്കു കൗതുകമാകുന്നു. രാത്രിയിലാണ് പലപ്പോഴും മ്ലാവിന്‍റെ മിന്നിമറയൽ. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നതു സ്‌കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു.

കഴിഞ്ഞ രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച പാറേല്‍പ്പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇതു മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു.

സ്‌കൂട്ടറിന്‍റെ ലൈറ്റിന്‍റെ വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതായി വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ രാഷ്ട്രദീപികയോടു പറഞ്ഞു.

Related posts

Leave a Comment