പരീക്ഷണം വീണ്ടും തുടരുന്നു..  ശീന്ദ്രന്‍റെ തിരിച്ചുവരവ് വൈകും: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബറിലേക്ക് മാറ്റി

കൊച്ചി: ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ജുഡീഷല്‍ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ശശീന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് റദ്ദാക്കിയാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് വിവരം.

നേരത്തേ, കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

Related posts