സ്‌കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; യുവാവിന് 20 വർഷം തടവ്

ഫുൽബാനി: സ്‌കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. ഒഡീഷയിലെ കന്ധമാൽ ജില്ലയിലെ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 

പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ബിസിപദ ഗ്രാമത്തിലെ നാഗാർജുൻ ബിസോയിയെ (27) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനിത സാഹു, 13 സാക്ഷികളെയും വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ റിപ്പോർട്ടുകളും വിസ്തരിച്ചതിന് ശേഷം 20 വർഷം കഠിന തടവ് വിധിക്കുകയായിരുന്നു.

ബിസോയിക്ക് 25,000 രൂപ പിഴയും കോടതി ചുമത്തിയതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബനമാലി ബെഹ്‌റ പറഞ്ഞു.

2022 മെയ് 19 ന് സ്‌കൂളിലേക്ക് പോകുമ്പോൾ 14 കാരിയായ പെൺകുട്ടിയെ ബിസോയ് പ്രലോഭിപ്പിച്ച് തന്‍റെ ബൈക്കിൽ ഫുൽബാനി ടൗണിലേക്ക് കൊണ്ടുപോയി എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

അവളുടെ ഗ്രാമത്തിലേക്ക് മടങ്ങുമ്പോൾ, ബിസോയ് അവളെ ബലമായി ഒരു മലയിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു.

പെൺകുട്ടിയുടെ അമ്മ 2022 മെയ് 21 ന് ഫുൽബാനി സദർ പോലീസ് സ്റ്റേഷനിൽ ബിസോയിക്കെതിരെ പരാതി നൽകി. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related posts

Leave a Comment