ഷക്കീലയുടെ ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടി രാം ഗോപാല്‍ വര്‍മ; ആരുടെയും മുഖത്തു നോക്കി എന്തും വെട്ടിത്തുറന്നു പറയുന്ന ആര്‍വിജിയെ ഷക്കീല വെട്ടിലാക്കിയതിങ്ങനെ…

നീലച്ചിത്രങ്ങളുടെ കടുത്ത ആരാധകര്‍ പോലും അതിലെ അഭിനേതാക്കളെ നോക്കുന്നത് അവജ്ഞയോടെയാണ്. പ്രേക്ഷകരില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചവരാണ് ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന ഷക്കീലയും മറിയയും രേഷ്മയുമെല്ലാം. എന്നാല്‍ ഹാര്‍ഡ്‌കോര്‍ പോണ്‍വീഡിയോകളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന ഇവര്‍ക്കു ലഭിച്ചില്ലയെന്നതാണ് നഗ്നമായ യാഥാര്‍ഥ്യം. ഷക്കീലപ്പടം കണ്ടുവെന്ന് പരസ്യമായി സമ്മതിക്കാന്‍ മടിക്കുന്നവര്‍ സണ്ണി ലിയോണിനെ കാണാന്‍ ഒരു മടിയുമില്ലാതെ പകല്‍വെളിച്ചത്തില്‍ തന്നെ മണിക്കൂറുകളോളം കാത്തിരിക്കും. അതും അഭിമാനത്തോടെ. പിറന്നപടിയുള്ള വേഷത്തില്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സണ്ണിക്കും മിയ മല്‍ക്കോവയ്ക്കുമെല്ലാം മുന്‍നിര സംവിധായകര്‍ പോലും സ്വന്തം സിനിമകളില്‍ ഇടം നല്‍കുമ്പോള്‍ ഇന്നത്തെ മുഖ്യധാരാ സിനിമയിലെ നായികമാരുടെയത്ര പോലും നഗ്നത കാട്ടിയിട്ടില്ലാത്ത ഷക്കീലയും രേഷ്മയുമെല്ലാം അവഗണന അനുഭവിച്ച് വിസ്മൃതിയിലേക്ക് മാഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു.

ശരീരപ്രദര്‍ശനം നടത്തിയത് മലയാളത്തിലായി എന്നതാണ് ഷക്കീലയും രേഷ്മയുമൊക്കെ ചെയ്ത തെറ്റ്. ഇവര്‍ അമേരിക്കന്‍ പോണ്‍വിപണിയിലെ താരമായിരുന്നെങ്കില്‍ ഇന്ന് ഇവര്‍ക്കു പിന്നാലെയും സംവിധായകര്‍ പരക്കം പാഞ്ഞേനേ. മുന്‍ പോണ്‍ താരമായിരുന്ന സണ്ണി ലിയോണിന് ഇന്ന് കിട്ടുന്ന സ്വീകാര്യത ഷക്കീലയെപ്പോലെ ഒരു കാലത്ത് തിയ്യേറ്ററുകള്‍ നിറച്ചിരുന്ന താരത്തിന് സ്വപ്നം കാണാന്‍ പോലുമാവില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സണ്ണിക്കും മറ്റും ലഭിക്കുന്ന സ്വീകാര്യതയോ ആ ആരാധനയോ ഏറ്റുവാങ്ങാനുള്ള ഭാഗ്യം മലയാളത്തിന്റെ സ്വന്തം ഷക്കീലയ്‌ക്കോ രേഷ്മയ്‌ക്കോ ഉണ്ടായിട്ടില്ല. ഈ വിഷമവും വിവേചനവും ഒരു കാലത്ത് ബി ഗ്രേഡ് ചിത്രങ്ങളില്‍ ഏറ്റവും തിരക്കുള്ള നടിയായിരുന്ന ഷക്കീല തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഗോഡ് സെക്‌സ് ആന്റ് ദ ട്രൂത്ത് എന്ന സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ഷക്കീല പറയുന്നത്. ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ശീലാവതി എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ഷക്കീല തന്റെ ഈ ആഗ്രഹം തുറന്നു പറഞ്ഞത്. എന്നാല്‍ ആരുടെ മുമ്പിലും എന്തും തുറന്നു പറയുന്ന രാംഗോപാല്‍ വര്‍മ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.സംവിധായകന്റെ മൗനത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്നത്. ഷക്കീലയുടെ ചോദ്യത്തിന് മുന്‍പില്‍ സംവിധായകന് ഉത്തരം മുട്ടിയെന്ന് ചിലര്‍ പരിഹസിക്കുന്നു.

സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാട് എങ്ങനെയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ജി.എസ്.ടിയിലൂടെ തന്റെ ലക്ഷ്യമെന്ന് ആര്‍.ജി.വി പ്രഖ്യാപിച്ചിരുന്നു. വീഡിയോ പ്ലാറ്റ്‌ഫോമായ വിമിയോയില്‍ റിലീസ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാത്രമല്ല ഹൈദരാബാദ് പോലീസിന് ഒരാള്‍ നല്‍കിയ പരാതിയില്‍ സംവിധായകനെ കഴിഞ്ഞ ദിവസം മൂന്നര മണിക്കൂര്‍ നേരം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആ ചിത്രം സംവിധാനം ചെയ്തത് താനല്ലെന്നും അതിന്റെ ആശയം മാത്രമാണ് തന്റേതെന്നുമാണ് ആര്‍.ജി.വി പോലീസിനോട് പറഞ്ഞത്. ഇതിനിടയ്ക്കാണ് ആര്‍.വി.ജിയെ ഷക്കീല വെല്ലുവിളിച്ചത്. എന്തായാലും ആര്‍വിജിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഷക്കീലയുടെ ആരാധകര്‍.

Related posts