പാർട്ടിയുടെ കൈയേറ്റം രാഷ്ട്രീയ ആരോപണം; കുഴൽ നാടന്‍റേത് കൈയേറ്റം; എൻഒസി നിഷേ­ധി­ച്ച­തി­നെ­തി­രേ ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കു­മെ­ന്ന് സി­പി­എം

ഇ­ടു­ക്കി: ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാ­ണ­ത്തി­ന് ഭൂ­മി കൈ­യേ­റി­യി­ട്ടി­ല്ലെ­ന്ന് സി­പിഎം ഇ­ടു­ക്കി ജില്ലാ സെ­ക്ര­ട്ട­റി സി.വി. വര്‍­ഗീസ്. പാര്‍ട്ടി ഓഫീസ് നിര്‍മാണത്തി­ന് എൻഒസി നിഷേ­ധി­ച്ച­തി­നെ­തി­രെ ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കു­മെന്നും വര്‍­ഗീ­സ് പ്ര­തി­ക­രിച്ചു.

റോ­ഡ് വി­ക­സ­ന­ത്തി­ന് വേ­ണ്ടി പൊ­ളി­ച്ച പാര്‍­ട്ടി ഓ­ഫീ­സ് പു­നര്‍­നിര്‍­മി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെ­ന്നും വര്‍­ഗീ­സ് പ­റഞ്ഞു.

സിപിഎം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണ്. മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാലി­ലെ കൈ­യേറ്റം ന്യായീകരിക്കാനാണ് ഇപ്പോള്‍ വിവാദമു­ണ്ടാക്കു­ന്നത്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വര്‍­ഗീ­സ് കൂ­ട്ടി­ച്ചേര്‍ത്തു.

നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന വില്ലേജില്‍ ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണമെന്നും കൈ­യേ­റ്റം ന­ട­ന്നെന്നും ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്നാ­ണ് ജില്ലാ ക­ള­ക്ടര്‍ സി­പിഎം ഓ­ഫീ­സിന് എന്‍ഒസി നിഷേധിച്ച­ത്. ഇ­തി­നെ­തി­രെ­യാ­ണ് സി­പി­എം ഹൈ­ക്കോ­ട­തി­യെ സ­മീ­പിക്കാ­നൊ­രു­ങ്ങു­ന്നത്.

Related posts

Leave a Comment