ലൈഫ് മിഷന്‍ കോഴക്കേസ്; അഞ്ചര മാസത്തിനുശേഷം ശിവശങ്കര്‍ ജയിലിനു പുറത്തേക്ക്

 

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇന്നു ജയില്‍ മോചിതനാകും.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ അഞ്ചര മാസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്.നട്ടെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി രണ്ടു മാസത്തെ ജാമ്യമാണ് ശിവശങ്കറിന് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്‍റെ വീടിനും ആശുപത്രിക്കും ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

ശിവശങ്കറിന്‍റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.യുഎഇ റെഡ് ക്രെസന്‍റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്‍റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്.

ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Related posts

Leave a Comment