ഏട്ടനെ ഉപദ്രവിക്കരുത്; എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി, വിവാഹം ഉറപ്പിച്ച് പ്രതിരശുത വധു തൂങ്ങിമരിച്ചു, വിവരമറിഞ്ഞ് വരന്‍ കടലില്‍ ചാടി, തലശേരിയിലെ സ്‌നേഹയുടെ മരണത്തിന് പിന്നിലെന്ത്

കണ്ണൂര്‍ തലശേരിയില്‍ വിവാഹം ഉറപ്പിച്ച പ്രതിശ്രുതവധു വീടിനു സമീപം തൂങ്ങിമരിച്ചു എന്ന വിവരം അറിഞ്ഞു വരന്‍ ജോലി സ്ഥലത്തു നിന്നു കടലില്‍ ചാടി. ദിവസങ്ങളോളം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനയിട്ടില്ല. യുവാവിനു വേണ്ടിയുള്ള തിരിച്ചില്‍ തുടരുകയാണ്. ഇയാള്‍ കടലില്‍ ചാടിയതിനെ തുടര്‍ന്നു ചരക്കു കപ്പലിലെ സഹപ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിച്ചു.

ഇതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച അധ്യാപിക കൂടിയായ പ്രതിശ്രുത വധുവിന്റെ സ്വകാര്യ ഡയറി പോലീസ് കസ്്റ്റയില്‍ എടുത്തു. ധര്‍മ്മടം പോലീസ് സ്റ്റേഷന്റെ സമീപത്തെ സ്നേഹഗാഥയില്‍ സ്നേഹ മാധവന്റെ ഡയറിയാണ് അന്വേഷണത്തിന്റെ ഭാഗമായിട്ടു പോലീസ് കസ്റ്റഡയില്‍ എടുത്തത്. എന്റെ മരണത്തില്‍ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നു എന്നാണു ഡയറിയില്‍ എഴുതിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സ്നേഹ ജീവനൊടുക്കിയത്. രാവിലെ സ്‌കൂളിലെ പ്രധാനധ്യപികയെ വിളിച്ച ഉച്ചവരെ അവധി ചോദിച്ചുരുന്നു.

സമയം കഴിഞ്ഞു പോകാത്തതിനെ തുടര്‍ന്നു പിതാവു സ്‌കൂട്ടറില്‍ കൊണ്ടാക്കാം എന്നു പറഞ്ഞു എങ്കിലും സ്നേഹ ഇതു നിരസിച്ചിരുന്നു. തുടര്‍ന്നാണു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതു. ഒരു വര്‍ഷം മുമ്പാണു മുഴുപ്പിലങ്ങാടി സ്വദേശിയുമായി സ്നേഹയുടെ വിവാഹം ഉറപ്പിച്ചത്. ഇവരുടെ മോതിരംമാറാല്‍ ചടങ്ങും കഴിഞ്ഞിരുന്നു.

Related posts