തങ്ങൾക്ക് എത്ര സീറ്റുകിട്ടുമെന്ന് പറയാൻ താൻ പ്രവാചകനല്ല; എന്നാൽ സിപിഎം ഈ തെരഞ്ഞെടുപ്പോടെ നാമാവശേഷമാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ശ്രീധരൻപിള്ള

കോഴിക്കോട്: ബിജെപിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്നു പറയാൻ താൻ പ്രവാചകനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണെന്നും പിള്ള പറഞ്ഞു.

യുക്തിഭദ്രമായി കാര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പിൽ ലഭിക്കില്ല. ബിജെപിയുടെയും എൻഡിഎയുടെയും വോട്ടുകൾ ഇരട്ടിയായി വർധിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

ജനങ്ങൾ എൻഡിഎക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ മനസിലാകും. അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ സിപിഐ ഒന്നും അല്ലാതായപോലെ സിപിഎമ്മും ഈ തെരഞ്ഞെടുപ്പോടെ നാമാവശേഷമാകും. ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി ചങ്ങാത്തത്തിന് പോയ സിപിഎമ്മും വട്ടപ്പൂജ്യമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Related posts