പൊള്ളൽ വകവയ്ക്കാതെ മോഹന്‍ലാല്‍…

സിനിമാ ഷൂട്ടിംഗ് ഇടയില്‍ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി ആത്മത്യാഗം നടത്തുന്ന ചില നടന്മാരും നമുക്കുണ്ട്.

കഥാപാത്ര പൂര്‍ണതയ്ക്കായി എന്തും ചെയ്യാന്‍ തയാറാവുന്ന നടനാണ് മലയാളത്തിന്‍റെ വിസ്മയതാരം മോഹന്‍ലാൽ.മോഹന്‍ലാലിനെ നായകനാക്കി സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന വിന്‍സെന്‍റ് മാസ്റ്റര്‍ ഒരുക്കിയ ചിത്രമാണ് ശ്രീകൃഷ്ണപ്പരുന്ത്.

ചിത്രത്തിലെ കുമാരനെ മോഹന്‍ലാലിന് കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല എന്ന് വിന്‍സെന്‍റ് മാസ്റ്റര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ശ്രീകൃഷ്ണ പ്പരുന്തിൽ അപകടം പിടിച്ച പല രംഗങ്ങളുമുണ്ടായിരുന്നു. സാങ്കേതികമായി മലയാളസിനിമ വികസിക്കാത്ത എൺപതുകളിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഈ ചിത്രത്തിന്‍റെ അവസാന രംഗത്ത് കൃഷ്ണപ്പരുന്ത് കുമാരനെ കൊത്തിക്കൊല്ലുന്ന രംഗം കണ്ട പ്രേക്ഷകര്‍ അമ്പരന്നു.

അഗ്നിക്കിടയില്‍ വച്ചായിരുന്നു ഈ സീന്‍ ചിത്രീകരിച്ചത്. ചുട്ടുപൊള്ളുന്ന തീക്കാറ്റിന്‍റെ ചൂടേറ്റ് മോഹന്‍ലാലിന്‍റെ ദേഹം പൊള്ളി.

പക്ഷേ, അപാര ധൈര്യശാലിയായ വിന്‍സെന്‍റ് മാസ്റ്ററുടെ ആവേശത്തിന് മുന്നില്‍ ദേഹത്തെ പൊള്ളല്‍ വകവെയ്ക്കാതെയായിരുന്നു മോഹന്‍ലാല്‍ ശ്രീകൃഷ്ണപ്പരുന്തിലെ ക്ലൈമാക്സ് സീന്‍ പൂര്‍ത്തീകരിച്ചത്.


-പി.ജി

Related posts

Leave a Comment