തോറ്റവനെ മാത്രമേ വിളിച്ചുള്ളൂ… പതിഞ്ഞ സ്വരത്തില്‍ അവൻ പറഞ്ഞു; പ്രധാനാധ്യാപകന്‍റെ കുറിപ്പ് വൈറലാകുന്നു

വടകര: എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിനു പിന്നാലെ മടപ്പള്ളി ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപകന്‍ വി.പി.പ്രഭാകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ്.

എസ്എസ്എല്‍സി പരീക്ഷ എഴുതിയ 435 വിദ്യാര്‍ഥികളില്‍ 434 പേരും ഉപരിപഠനത്തിന് അര്‍ഹത നേടിയതില്‍ മതിമറക്കാതെ തന്‍റെ വിദ്യാലയത്തിലെ പിന്നിലായിപ്പോയ ആ വിദ്യാര്‍ഥിയുടെ മനസില്‍ ധൈര്യവും ആശ്വാസവും പകരുകയായിരുന്നു ഹെഡ്മാസ്റ്റര്‍.

ഒരു പാട് നൊമ്പരമുണ്ടെന്നറിഞ്ഞ് അവനെ ഫോണിലൂടെ വിളിച്ച് ആത്മവിശ്വാസം ചോര്‍ന്നു പോകാത്ത വിധം ആശ്വസിപ്പിച്ചു. അനുഭവം പങ്ക് വച്ച് കൊണ്ട് ഹൃദയഹാരിയായ കുറിപ്പും എഴുതി
പ്രഭാകരന്‍ മാസ്റ്ററുടെ കുറിപ്പ്:
‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു.

അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്‌നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പരാജയഭീതിയില്‍ വെളിച്ചമറ്റ കണ്ണുകളില്‍ കണ്ടതിളക്കം, ലൈബ്രറി മുറിയില്‍ പോകുമ്പോഴൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു.

എന്തൊരു സ്‌നേഹത്തോടെയാണ് അധ്യാപകര്‍ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികള്‍ ജീവിതത്തില്‍ ഈ സ്‌നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്റ്റേഹവും കരുതലും നല്‍കാന്‍ ടീച്ചര്‍ക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.

പരീക്ഷാ ദിനങ്ങളില്‍ ഇവര്‍ ഇരിക്കുന്ന ക്ലാസ് മുറികളില്‍ പോവുമ്പോള്‍ അവരുടെ കണ്ണുകളില്‍ തെളിഞ്ഞ നന്ദി സൂചകമായ നനവിന്‍റെ തിളക്കം. അവരുടെ അടുത്ത് പോയി തോളില്‍ തട്ടില്‍ പ്രശ്‌നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ നോക്കിയ നോട്ടത്തിലെ സ്‌നേഹം.

എനിക്ക് ഇപ്പോള്‍ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തില്‍ നിന്ന് കരുതലില്‍ നിന്ന് സ്‌നേഹത്തില്‍ നിന്ന് വിട്ടു പോയ ഒരു കുട്ടി. ഇന്നു വിളിച്ചപ്പോള്‍ പറഞ്ഞു:

സാര്‍ ഞാന്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടില്‍ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോള്‍ ഉമ്മ തിരിച്ചുവിളിച്ചു: എന്‍റെ മോന്‍ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോള്‍ അവന്‍ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.

ജയവും തോല്‍വിക്കുമിടയില്‍ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്‍റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ. റീ വാല്വേഷനല്‍ അവന്‍ ജയിക്കുമായിരിക്കും അല്ലെങ്കില്‍ സേ പരീക്ഷയില്‍.

നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത് പക്ഷേ പരീക്ഷകളില്‍ പരാജയപ്പെട്ട എത്രയോ പേര്‍ പിന്നീട് ജീവിതത്തില്‍ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം .

ഞാന്‍ അവനോട് പറഞ്ഞു, സാരമില്ല നീ നാളെ സ്‌കൂളില്‍ വാ. അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: വരാം സാര്‍. ഫോണിനപ്പുറത്ത് അവന്‍റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു.’

Related posts

Leave a Comment