ആഡംബര സൗകര്യങ്ങള്‍ വേണ്ട! നവദമ്പതികളുടെ യാത്ര സ്വകാര്യ ബസിൽ; കാരുണ്യയാത്രയില്‍ പങ്കാളിയായി മനാഫും സുഹൃത്തുക്കളും

കാസർഗോഡ്: ജില്ലയിലെ സ്വകാര്യ ബസുകളുടെ ഇന്നലത്തെ കളക്‌ഷൻ തുക കാലവർഷത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന തീരുമാനത്തെ പിന്തുണച്ച് നവദമ്പതികളും.

കുണ്ടംകുഴി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായ പറമ്പ ബേർക്കാക്കോട് പരേതനായ കെ.കൃഷ്ണൻ നായരുടെ മകൻ എം.സുധീഷിന്‍റെയും കൊളത്തൂർ തൊട്ടിയിൽ ടി.തമ്പാന്‍റെ മകൾ ആദിത്യയുടെ യും വീട്ടിലേക്കുള്ള യാത്ര, ആഡംബര സൗകര്യങ്ങളുപേക്ഷിച്ച് പ്രൈവറ്റ് ബസിലാക്കുകയായിരുന്നു’ വരണമാല്യമണിഞ്ഞ് കൂട്ടുകാരോടൊത്ത് നവദമ്പതികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനമെടുത്ത് റൂട്ട് ബസിൽ യാത്ര ചെയ്തത് കൗതുകകരമായി. ബന്തടുക്കയിൽ നിന്നും കാസർഗോട്ടേക്ക് പോകുന്ന അക്ഷയ ബസിലാണ് നവ ദമ്പതികൾ യാത്ര ചെയ്തു മാതൃകയായത്.

കാരുണ്യയാത്രയില്‍ പങ്കാളിയായി മനാഫും സുഹൃത്തുക്കളും

കാസര്‍ഗോഡ്: വധുവിന്‍റെ വീട്ടിലേയ്ക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തി വരനും സുഹൃത്തുക്കളും ബസില്‍ കയറുന്നതു കണ്ട് മറ്റു യാത്രക്കാര്‍ ആദ്യമൊന്ന് അന്പരന്നു. എന്നാല്‍ വരനും സുഹൃത്തുക്കളും വലിയ സംഖ്യ തന്നെ ടിക്കറ്റ് ചാര്‍ജിന് പകരം ബസിലെ ബക്കറ്റില്‍ ദുരിത ബാധിതര്‍ക്കു വേണ്ടി സമര്‍പ്പിച്ച ു.

കളനാട് അരമങ്ങാനത്തെ ടി.എ.യൂസഫ്- മറിയംബി ദന്പതികളുടെ മകന്‍ മനാഫും സുഹൃത്തുക്കളുമാണ് വധുവിന്‍റെ വീട്ടിലേയ്ക്കുള്ള യാത്രക്കിടെ കാര്‍ പകുതിക്ക് നിര്‍ത്തി കാരുണ്യ യാത്ര നടത്തുന്ന അക്ഷയ ബസില്‍ കയറിയത്.തുടര്‍ന്ന് ഇവര്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കുകയും ചെയ്തു. പൊവ്വലിലെ അഷ്‌റഫ് തൈവളപ്പിന്‍റെ മകള്‍ ഹസീനയുമായുള്ള മനാഫിന്‍റെ വിവാഹമാണ് ഇന്നലെ നടന്നത്.

Related posts