നെടുങ്കണ്ടം: യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കന്പംമെട്ട് ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമി(36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാകുകയായിരുന്നു.
ഉച്ചകഴിഞ്ഞ് ഒന്നോടെ മകളുമൊത്ത് സുമി സ്വന്തം കൃഷിയിടത്തിലേക്ക് പോയിരുന്നു. പിന്നീട് മകളെ തിരിച്ച് വീട്ടിലേക്ക് അയച്ചു.
രണ്ടു മണിക്കൂറിനു ശേഷവും സുമി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരേക്കറോളം സ്ഥലമുള്ള ഇവര്‍ കൃഷി ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വലിയ കുളത്തിന്റെ അടിത്തട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്.
30,000 ലിറ്ററോളം വെള്ളം കൊള്ളുന്നതാണ് കുളം. ജലം പൂര്‍ണമായും പമ്പ് ചെയ്തു വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന്. മക്കൾ: നയന, നന്ദന, നമിത. കമ്പംമെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.