ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെ ? പള്‍സര്‍ സുനി ഒന്നാം പ്രതി; സാക്ഷികള്‍ 165 പേര്‍; യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ്കുറ്റപത്രം സമര്‍പ്പിച്ചു

pulsarsuniകൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയെന്നറിയപ്പെടുന്ന സുനിൽ കുമാറാണ് കേസിൽ ഒന്നാം പ്രതി. കേസിൽ സുനിൽ കുമാർ ഉൾപ്പെടെ ആറു പ്രതികളാണുള്ളത്. 165 പേരാണ് കേസിൽ സാക്ഷികളായുള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം നടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. കേസില്‍ ഇതുവരെ സുനി ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പോലീസില്‍ നല്‍കിയ മൊഴി. പോലീസ് രണ്ടുപ്രാവശ്യം പ്രതീഷിനെ വിളിപ്പിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം തുടരും.

Related posts