കേരളത്തിന് സഹായം നൽകരുതെന്ന് ആഹ്വാനം ചെയ്തയാൾക്ക് സുരക്ഷയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മഹാപ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായം നൽകരുതെന്ന് നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത സംഘപരിവാർ പ്രവർത്തകൻ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുരക്ഷ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു.

പ്രളയം തകർത്തെറിഞ്ഞ കേരളത്തിലെ ജനങ്ങൾക്ക് ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ ആരും നൽകേണ്ടതില്ലെന്നും ഇവിടെയുള്ളവർ എല്ലാം ധനവാ·ാരാണെന്നും ഇയാൾ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരക സംഘത്തിലെ പ്രധാനിയായിരുന്നു സുരേഷ്.

കേരളത്തെ സഹായിക്കരുതെന്ന ആഹ്വാനത്തിന് പിന്നാലെ സുരേഷിനെതിരേ വ്യാപക വിമർശനവുമായി നിരവധി പേർ രംഗത്തുവന്നു. എന്നാൽ വിമർശനങ്ങൾക്ക് ശേഷവും താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന പ്രതികരണമാണ് ഇയാൾ നടത്തിയത്.

Related posts