‘മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്തു, ഷൂട്ട് ചെയ്ത സീനുകളൊന്നും സിനിമയിലുണ്ടായില്ല’: കറുപ്പ് സിനിമയെക്കുറിച്ച് സ്വാസിക

എല്ലാവരും വിചാരിച്ചതു പോലെ ആ സിനിമ ഹിറ്റായി. ഒരു അഭിനേതാവ് എന്ന നിലയിൽ കറുപ്പ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്വാസിക. സിനിമയുടെ ദൈർഘ്യ കൂടുതൽ കാരണം, എന്‍റെ ഒരു മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്ത് കള‍ഞ്ഞു. ഒരു ചെറിയ കഥാപാത്രമായിരുന്നു ചിത്രത്തിൽ എനിക്ക്. കട്ട് ചെയ്ത കാര്യങ്ങൾ കൂടി വന്നപ്പോൾ അതിലും ചെറിയ വേഷമായിപ്പോയി. നമ്മൾ ഷൂട്ട് ചെയ്ത സീനുകളൊന്നും സിനിമയിലുണ്ടായില്ല. ചില സമയങ്ങളിൽ അങ്ങനെ സംഭവിക്കും. സിനിമ അങ്ങനെയാണ്. അതിൽ നമുക്കൊന്നും ചെയ്യാനാകില്ല.

എന്‍റെ ചില സീനുകളെങ്കിലുമുണ്ട്, അതുപോലും ഇല്ലാത്തവരുണ്ട്. ഇതിൽ ആരെയും കുറ്റം പറയാനാകില്ല. സാഹചര്യം അങ്ങനെയാണ്. സിനിമയുടെ ദൈർഘ്യം, അതിന്‍റെ ഫ്ലോ അങ്ങനെയെല്ലാം നോക്കണമല്ലോ. പാട്ട് മുഴുവനായും കട്ട് ചെയ്തെന്ന് ബാലാജി സാർ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആ ലിറിക്കൽ വീഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും എന്നെ ശ്രദ്ധിച്ചു.

ഇതുപോലെയൊരു ഗെറ്റപ്പ് ഇവരെ കൊണ്ട് ചെയ്യാൻ പറ്റുമെന്ന് കുറച്ചു പേർക്ക് മനസിലായി. അതുകൊണ്ട് ഇപ്പോൾ എനിക്ക് അത്തരം ഓഫറുകൾ വന്നു തുടങ്ങി. അതിൽ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ എന്തിനാണോ ഈ സിനിമ കമ്മിറ്റ് ചെയ്തത്, എന്‍റെ ആ ലക്ഷ്യം പൂർത്തിയായി. ആ സിനിമയ്ക്ക് എന്താണോ നല്ലത്, അത് സംവിധായകൻ ചെയ്യണം. അത് അവരുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ പ്രേക്ഷകർ അവർക്കിട്ട് കൊടുക്കും. ഇനി കുറച്ച് സെലക്ടീവായി കാര്യങ്ങൾ ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത് എന്ന് സ്വാസിക പറഞ്ഞു.

Related posts

Leave a Comment