വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ! 18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍

വാക്‌സിന്‍ പാഴാക്കല്‍ ഒഴിവാക്കാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 18-44 പ്രായത്തില്‍പ്പെട്ട കുറച്ചു പേര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട്ട് റജിസ്ട്രേഷന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍ സംബന്ധിച്ച് അന്തിമതീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്സിന്‍ ഡോസ് ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതിനായി മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

Read More

18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം ! വാക്‌സിന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കോവിന്‍ സൈറ്റില്‍ പേര് ചേര്‍ക്കണം;കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖയില്‍ പറയുന്നതിങ്ങനെ…

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ അടുത്തഘട്ടത്തെ സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മെയ് ഒന്നുമുതലാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവരുടെ വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും. കോവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്‍. ഇതു സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ അധവാ വോക്ക് ഇന്‍ സംവിധാനം തുടര്‍ന്ന് ഉണ്ടാകില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് തുടങ്ങുന്നതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. ആളുകള്‍ കൂട്ടമായെത്തുന്നത് തടയാനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്മെന്റ് എടുക്കണമെന്നത് നിര്‍ബന്ധമാണ്. സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസര്‍മാര്‍ തന്നെയായിരിക്കും ഇത് നിര്‍വഹിക്കുക.…

Read More