ചെന്നൈ അയനാവരത്ത് 12കാരിയെ പീഡിപ്പിച്ച പ്രതികള്‍ നീലച്ചിത്രത്തിന് അടിമകള്‍ ! പ്രതികളില്‍ കൂടുതല്‍ പേരും അമ്പത് പിന്നിട്ടവര്‍; ഇത്രയും കാലം പീഡിപ്പിച്ചിട്ടും വീട്ടുകാര്‍ അറിയാഞ്ഞതില്‍ ദുരൂഹത…

ചെന്നൈ: നഗരത്തെ നടുക്കിയ അയനാവരം പീഡനവുമായി ബന്ധപ്പെട്ടു പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ മുഖ്യപ്രതിയും ലിഫ്റ്റ് ഓപ്പറേറ്ററുമായ രവി കുമാറിന് മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മുമ്പ് അയനാവരത്തെ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ ഇക്കാര്യങ്ങള്‍ മനസിലാക്കുന്നത്. പ്രസവസമയത്ത് സ്ത്രീകളെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്ന് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതായി കരുതുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തു നിന്നും സിറിഞ്ചുകളും ശീതളപാനീയ കുപ്പികളും പോലീസ് കണ്ടെടുത്തു. പണം വാങ്ങിയ ശേഷം രവി കുമാര്‍ കുട്ടിയെ പലര്‍ക്കുമായി കാഴ്ചവച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അപ്പാര്‍ട്ട്‌മെന്റിലോ പുറത്തോ മറ്റേതെങ്കിലും കുട്ടിയെ ഇവര്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കേള്‍വിത്തകരാറും സംസാരിക്കാന്‍ പ്രയാസവുമുള്ള പന്ത്രണ്ടുകാരിയെ തുടര്‍ച്ചയായി…

Read More