കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ;പറ്റില്ലെന്ന് വനിതാ ഡെപ്യൂട്ടി കളക്ടര്‍; പിന്നെ നാട്ടുകാര്‍ കണ്ടത് സിപിഎം എംഎല്‍എ ഹരീന്ദ്രന്റെ തെറിയഭിഷേകം…

തിരുവനന്തപുരം: മരായമുട്ടത്തെ ക്വാറി അപകടത്തിനു പിന്നില്‍ സിപിഎം നേതാവാണെന്ന ആരോപണം ഉയര്‍ന്നതോടെ മാളത്തില്‍ ഒളിച്ചിരുന്ന പലര്‍ക്കും പുറത്തു ചാടേണ്ടി വന്നു. അങ്ങനെയാണ് സ്ഥലം എംഎല്‍എ സ്ഥലത്തെത്തുന്നത്. പിന്നെനാട്ടുകാര്‍ കണ്ടത് എംഎല്‍എയുടെ വക പൂരപ്പാട്ടാണ്. മാരായമുട്ടത്ത് വനിതാ ഉദ്യോഗസ്ഥയ്ക്കു നേരെ സിപിഎം എംഎല്‍എ നടത്തിയ അസഭ്യവര്‍ഷം വൈറലാവുകയാണ്. ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയാണ് പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്റെ തെറി പറച്ചിലിന് ഇരയായത്. എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എം എല്‍ എയുടെ അസഭ്യവര്‍ഷം. മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടയിലായിരുന്നു എംഎല്‍എ ഡെപ്യൂട്ടി കളക്ടറോട് കയര്‍ത്തത് . കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ…

Read More