രാത്രിയില്‍ സിഐയെയും സംഘത്തെയും ആക്രമിച്ചു ! യുവ നടനും എഡിറ്ററും അറസ്റ്റില്‍…

കൊച്ചിയില്‍ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച യുവ നടനും എഡിറ്ററും പിടിയില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. പ്രതികളില്‍ നിന്ന് പിടികൂടിയ ബൈക്കിന്റെ കീച്ചെയിന്‍ കത്തിയുടെ രൂപത്തിലാണ്. നാലു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ബൈക്കുകളുടെ വിവരം ശേഖരിക്കുന്നതിനിടെ ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടതാണെന്ന് കണ്ടെത്തി. യുവനടനും എഡിറ്ററും കൂടാതെ മൂന്നു സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ ബൈക്കിന്റെ രേഖകള്‍ പൊലീസ് ചോദിച്ചപ്പോള്‍, സംഘം തട്ടിക്കയറി. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നറിയിച്ചതോടെ എഎസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും ആക്രമിച്ചു. സിഐ വിഷയത്തില്‍ ഇടപെട്ടതോടെ സിഐയെയും ആക്രമിച്ചു. പ്രതികളുടെ രണ്ടു ബൈക്കുകളും മറ്റു രണ്ടു ബൈക്കുകളുമാണ് പിടിച്ചെടുത്തത്. യുവനടനും എഡിറ്ററും കൊച്ചിയില്‍…

Read More