മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട് ! വിദ്യാഭ്യാസം ഒമ്പതാംക്ലാസ് ആണെങ്കിലും വായിക്കുന്നത് അഞ്ചു പത്രങ്ങള്‍; ഐഎഎസ് നേടാന്‍ ശ്രീധന്യയ്ക്ക് താങ്ങും തണലുമായി നിന്ന പിതാവ് സുരേഷിന് ഇനി അഭിമാനിക്കാം…

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ നേട്ടം കേരളീയര്‍ ആഘോഷിക്കുമ്പോള്‍ ആ നേട്ടത്തിനു താങ്ങും തണലുമായി നിന്ന അച്ഛന്‍ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷി(56)ന് ഇത് ജന്മസാഫല്യം. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസവുമായി കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഒരു സാധാരണക്കാരന്‍ മാത്രമല്ല സുരേഷ്. നിത്യവും വായിക്കുന്ന അഞ്ചു ദിനപത്രങ്ങളില്‍നിന്നു ലഭിച്ച ലോകവിവരമാണു മകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിനു വഴികാട്ടിയായത്. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്കുപോലും കൈവരിക്കാനാകാത്ത സ്വപ്‌നതുല്യമായ നേട്ടത്തിലേക്കാണു മകളെ സുരേഷ് കൈപിടിച്ചുയര്‍ത്തിയത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്, ചുവരുകളില്‍നിന്നു മണ്ണ് അടര്‍ന്നു വീഴുന്നു, വാതിലുകള്‍ ദ്രവിച്ച് തീരാറായി. ജനലുകള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടാണ് മറച്ചിരിക്കുന്നത്. സിവില്‍ സര്‍വീസിനു പഠിക്കുന്ന മകള്‍ക്കു പുസ്തകം സൂക്ഷിക്കാനോ വായിക്കാനോ മേശയോ കസേരയോ അലമാരയോ ഇല്ല. 11 വര്‍ഷം മുമ്പു സര്‍ക്കാര്‍ നല്‍കിയ പണി പൂര്‍ത്തിയാകാത്ത വീട്ടിലാണു മാതാപിതാക്കള്‍ക്കും ഇളയസഹോദരനുമൊപ്പം ശ്രീധന്യ താമസിക്കുന്നത്. സുരേഷ് കുലിപ്പണിയ്ക്കു പോകുമ്പോള്‍ ഭാര്യ കമല…

Read More