സുഹൃത്ത് അറിയാതെ താഴെ വീണ എടിഎം കാര്‍ഡെടുത്ത് പണം പിന്‍വലിച്ചു ! പരാതിയെത്തുടര്‍ന്ന് യുവാവ് കുടുങ്ങി…

കൊല്ലം കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയില്‍ എടിഎം കാര്‍ഡ് താഴെ വീണിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ദീപു എടിഎം കാര്‍ഡ് എടുക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു. 10,000 രൂപയാണ് കൈക്കലാക്കിയത്. എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം ബിനു ഏറെ വൈകിയാണ് അറിഞ്ഞത്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായും കണ്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ദീപുവിനെ പിടികൂടുകയുമായിരുന്നു. ദീപു പണം പിന്‍വലിച്ചതിന് തെളിവായി എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.…

Read More

നവവധു വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ സംഭവം ! ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍; വിവാഹത്തിന് ഒരാഴ്ച മുമ്പുവരെ ലൈംഗികമായി പീഡിപ്പിച്ചു…

അമ്പലപ്പുഴയില്‍ നവവധു വിവാഹത്തിനു മുമ്പുതന്നെ ഗര്‍ഭിണിയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ സ്വദേശി നൈസാം (47) ആണ് അറസ്റ്റിലായത്. ഹാര്‍ഡ്വെയര്‍ വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയില്‍ അഞ്ച് വര്‍ഷത്തോളം യുവതി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയില്‍ യുവതി വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുന്‍കൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്. വിവാഹം നടക്കുന്നതിന് ഒരാഴ്ച മുന്‍പും ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പതിനാറ് വയസുമുതല്‍…

Read More

ജോളിയുമായി സൗഹൃദം സ്ഥാപിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്തായ യുവതി ! കൊയിലാണ്ടി സ്വദേശിനി പറയുന്നതിങ്ങനെ…

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്തെന്ന രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടിയ യുവതിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ജോളിയുടെ സുഹൃത്തെന്ന നിലയില്‍ പോലീസ് യുവതിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങി. ജോളിയെ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തി. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടത്. ജോളി എന്‍ഐടി അധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്ന് യുവതി പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നെന്ന് ഇവര്‍ പോലീസിനോട് വ്യക്തമാക്കി ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തു. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ജോളിയുടെ ഫോണില്‍ നിന്ന് ഇവര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് കണ്ടെത്തിയത്. ഇതോടെയാണ് യുവതി…

Read More