ജനറൽ നോൺ എസി കോച്ചുകൾ കൂടുതൽ നിർമിക്കാൻ റെയിൽവേ; പുറത്തിറക്കുന്നത് എൽഎച്ച്ബി കോച്ചുകൾ

പരവൂർ: വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ജനറൽ നോൺ ഏസി കോച്ചുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനംആധുനിക യാത്രാ സൗഹൃദ സൗകര്യങ്ങളുള്ള എൽഎച്ച്ബി ജനറൽ, നോൺ ഏസി കോച്ചുകളാണ് നിർമിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ (2025-26) കോച്ചുകളുടെ നിർമാണം അവസാന ഘട്ടത്തിൽ എത്താറായി. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 4838പുതിയ എൽഎച്ച്ബി കോച്ചുകളാണ് പുറത്തിറക്കുക. ഇതിൽ 2817 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2021 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.2026-27 സാമ്പത്തിക വർഷത്തിൽ 4802 എൽഎച്ച്ബി കോച്ചുകൾ കൂടി നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2638 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2164 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.റെയിൽവേ അടുത്തിടെ നടത്തിയ പഠനത്തിൽ ദീർഘദൂര ട്രെയിനുകളിൽ അടക്കം ജനറൽ ടിക്കറ്റ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതായാണ്…

Read More

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യ സമയം പാലിച്ച് ട്രെയിനുകള്‍ ! ജൂലായ് ഒന്നിന് ഓടിയ ട്രെയിനുകളുടെ സമയനിഷ്ഠ മാറ്റത്തിന്റെ തുടക്കമോ…

ചരിത്രത്തില്‍ ആദ്യമായി കൃത്യസമയം പാലിച്ച് ഇന്ത്യയിലെ ട്രെയിനുകള്‍. ജൂലായ് ഒന്നിന് ഓടിയ 201 ട്രെയിനുകളും കൃത്യസമയം പാലിച്ചതായി റെയില്‍വേ അറിയിച്ചു. ‘ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ച് നൂറുശതമാനം കൃത്യത പുലര്‍ത്തി. ഇതിന് മുമ്പുള്ള ഏറ്റവും മികച്ചത് 23-06-2020 ന് നേടിയ 99.54 ശതമാനമായിരുന്നു. അന്ന് ഒരു ട്രെയിനാണ് വൈകിയത്.’ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ മെയിലുകള്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകളും സബര്‍ബന്‍ ട്രെയിനും ആഗസ്ത് 12 വരെ റദ്ദാക്കിയിരുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Read More