ഇനി മുതല്‍ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ചാര്‍ജര്‍ ലഭിക്കില്ല ! കാരണമായി കമ്പനി പറയുന്നത്…

പുതുതായി ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ ചാര്‍ജര്‍ ലഭിക്കില്ലെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.വിലയേറിയ ഉപകരണമായ ഐഫോണിനൊപ്പം ചാര്‍ജര്‍ പോലും നല്‍കാത്ത ആപ്പിളിന്റെ പിശുക്ക് ചര്‍ച്ചാവിഷയമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാരണവും കമ്പനി വ്യക്തമാക്കി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടിരിക്കുന്നു. എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാര്‍ജര്‍ ഒപ്പം നല്‍കാതിരിക്കുക വഴി ഐഫോണ്‍ വില്‍ക്കുന്ന ബോക്‌സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു. ചാര്‍ജിങ് അഡാപ്റ്ററുകള്‍ നല്‍കാതിരിക്കാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും അത്…

Read More

കൂട്ടുകാര്‍ക്കു മുമ്പില്‍ ആളാവാന്‍ കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങി ! അവശേഷിച്ച കിഡ്‌നി തകരാറിലായതോടെ ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തി യുവാവ്…

കൂട്ടുകാരുടെ മുമ്പില്‍ ആളാകാനായി പല വേലത്തരങ്ങളും കാണിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൂട്ടുകാരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാനായി കിഡ്‌നി് വിറ്റ മറ്റ് ആളുകളുണ്ടാവില്ല. വില കൂടിയ ഐഫോണ്‍ വാങ്ങാനായാണ് ഇയാള്‍ കിഡ്‌നി വിറ്റത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ജീവന്‍ നിലനിര്‍ത്താനായി ഡയാലിസിസിനെ ആശ്രയിക്കുകയാണ്. 2011ലാണ് ചൈനക്കാരനായ ഈ 25കാരന്‍ ഐഫോണ്‍ വാങ്ങാനായി കിഡ്‌നി വില്‍ക്കുന്നത്. ആ സമയത്ത് വിപണിയിലുണ്ടായിരുന്ന വിലകൂടിയ ഐ ഫോണ്‍4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് അന്ന് 17 വയസ് മാത്രം പ്രായമുണ്ടായിരുന്ന വാങ് ഷാങ്കു തന്റെ കിഡ്നി വിറ്റത്. അധികൃതമായായിരുന്നു കിഡ്നി കൈമാറ്റം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അവയവ കച്ചവടക്കാരനാണ് വാങിന് പണം നല്‍കി കിഡ്നി വാങ്ങിയത്. 20000 യുവാന്‍ (ഏകദേശം 2,27,310 ഇന്ത്യന്‍ രൂപ) ആയിരുന്നു ഒരു കിഡ്നിക്ക് ഓഫര്‍. രണ്ട് കിഡ്നി തനിക്ക് ആവശ്യമില്ലെന്നും ഒരു കിഡ്നി തന്നെ ധാരാളമാണെന്നും അന്ന് വാങ് അവകാശപ്പെട്ടിരുന്നെന്നും…

Read More