ഫാസ്റ്റ് നമ്പര്‍ വിട്ട് ഇത്തവണ ക്ലാസിക്കലില്‍ ഒരു കൈ നോക്കി ജാനകി ഓം കുമാര്‍ ! വീഡിയോ വൈറല്‍…

സോഷ്യല്‍മീഡിയയുടെ ആവിര്‍ഭാവത്തോടെ ഒരാളുടെ തലവര മാറാന്‍ അധികം സമയം വേണ്ടെന്നായി. ഒരൊറ്റ പാട്ടിലൂടെയോ ഡാന്‍സിലൂടെയോ എന്തിന് ഒരു കണ്ണിറുക്കലിലൂടെ വരെയാണ് ആളുകള്‍ ലോകപ്രശസ്തരാവുന്നത്. അത്തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ താരമായ ആളാണ് ജാനകി ഓം കുമാര്‍. റാസ്പുടിന്‍ എന്ന ഗാനത്തിന് ഡാന്‍സ് ചെയ്തതാണ് ജാനകിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. നവീന്‍ റസാഖായിരുന്നു ആ ഡാന്‍സില്‍ ജാനകിയുടെ പങ്കാളി. പിന്നീട് ആ ഡാന്‍സ് വീഡിയോക്ക് വിമര്‍ശനങ്ങളും പ്രശംസകളും കൂടി ആയപ്പോള്‍ രണ്ടുപേരും സമൂഹമാധ്യമങ്ങളിലെ താരമായി മാറുകയായിരുന്നു. ജാനകിയുടെ സമയമാണ് കൂടുതലും തെളിഞ്ഞത്. ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ താരത്തെ പിന്തുടര്‍ന്നു. താരത്തിനെതിരെ വിമര്‍ശനവുമായി ചിലര്‍ വന്നെങ്കിലും അതിനെ പൊളിച്ചടുക്കി കൊണ്ട് ഒരുപാട് പേര്‍ സപ്പോര്‍ട്ടുമായി രംഗത്തുവന്നു. ഒരുപാട് വേദികളില്‍ താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.…

Read More

പൊളിച്ചടുക്കാന്‍ ജാനകി ഒറ്റയ്ക്കു മതി ! കിടിലന്‍ സോളോ ഡാന്‍സുമായി റാസ്പുടിന്‍ താരം ജാനകി ഓം കുമാര്‍; വീഡിയോ തരംഗമാവുന്നു…

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റാസ്പുടിന്‍ ഡാന്‍സിലൂടെ പ്രശസ്തരായവരാണ് മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും. സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ഇത്രയധികം തരംഗമായ മറ്റൊരു വീഡിയോ വേറെയുണ്ടാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശംസകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിയത് അതുകൊണ്ടു തന്നെയായിരുന്നു. ആ ഒരു വെറും 30 മിനിറ്റ് ഡാന്‍സ് വീഡിയോ കൊണ്ട് നവീന്‍,ജാനകി എന്നിവര്‍ക്ക് നിരവധി ആരാധകരും ഉണ്ടായി. അതിനു ശേഷം നവീനും ജാനകിയും പങ്കുവെക്കുന്ന ചെറിയ ഓരോ വിശേഷങ്ങള്‍ പോലും ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഇതിനിടയില്‍ ജാനകിയുടെയും നവീന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട്കളും മറ്റും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പുതിയ ഡാന്‍സുമായി എത്തിയിരിക്കുകയാണ് ജാനകി ഓം കുമാര്‍. ഇത്തവണ താരം ഒറ്റക്കാണ് ഡാന്‍സുമായി എത്തിയിരിക്കുന്നത്. ഇതും ആരാധകര്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വിക്രം നായകനായ അന്യന്‍ എന്ന സിനിമയില്‍ ”കാതല്‍ യാനൈ വരികിത് റെമോ..…

Read More