ജാന്‍വി കപൂറിന്റെ വസ്ത്രധാരണം അതിരു കടന്നെന്ന് ഒരു കൂട്ടം ആരാധകര്‍ ! മാന്യമായി വസ്ത്രം ധരിക്കൂ എന്ന് ഉപദേശവും; ജാന്‍വിയുടെയും ഇഷാന്റെയും പ്രണയം പൂക്കുന്നു…

ആദ്യ ചിത്രമായ ധടക്കിലൂടെ തന്നെ പ്രേക്ഷക പ്രീതി കവര്‍ന്ന ജോഡികളാണ് ജാന്‍വി കപൂറും ഇഷാന്‍ ഖട്ടറും. എന്നാല്‍ സിനിമയിലെ പ്രണയം വെള്ളിത്തിരയ്ക്കു പുറത്തും ഇരുവരും തുടരുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജാന്‍വിയും ഇഷാനും ഡേറ്റിങ്ങിലാണെന്നുള്ള വാര്‍ത്തകള്‍ വരെ ചില സ്വകാര്യ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ്. ഫിലിം ഫെയര്‍ മാഗസീനു വേണ്ടി കുറച്ചു നാളുകള്‍ക്ക് മുമ്പ് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇഷാന്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇഷാന്‍ ഖട്ടര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും വിളിക്കുന്നത്. എന്നാല്‍ ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്. ചിലര്‍ക്ക് ജാന്‍വിയുടെ വസ്ത്രമാണെങ്കില്‍ ചിലര്‍ക്ക് ഇഷാന്‍ മടിയില്‍ കിടന്നതാണ് പ്രശ്നമായിരിക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ചിട്ട് ചിത്രം പോസ്റ്റ്…

Read More

അര്‍ജുന് ഇനി സഹോദരിമാര്‍ ഒന്നല്ല മൂന്ന് ! ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തിയത് സകല പിണക്കങ്ങളെല്ലാം കഴുകിക്കളഞ്ഞ്…

ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്തൃസഹോദരന്‍ അനില്‍ കപൂറിന്റെ വസതിയില്‍ എത്തിയവരില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അര്‍ജുന്‍ കപൂറായിരുന്നു. അതായത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകന്‍. ആദ്യഭാര്യ മോനയില്‍ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അര്‍ജുന്‍. മോനയുമായി വിവാഹബന്ധം നിലനില്‍ക്കെയാണ് ബോണി ശ്രീദേവിയുമായി അടുത്തത്. പിന്നെ മോനയെയും മക്കളെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിയ്‌ക്കൊപ്പം താമസമാക്കുകയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകര്‍ത്ത ശ്രീദേവിയോടു അര്‍ജുന്‍ അത്ര അടുപ്പം കാട്ടിയതുമില്ല. ശ്രീദേവിയുടെ മക്കള്‍ തന്റെ സഹോദരങ്ങള്‍ അല്ലയെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമൃത്സറിലായിരുന്ന അര്‍ജുന്‍, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയുമായിരുന്നു. ശ്രീദേവിയുടെ മരണത്തോടെ എല്ലാ പിണക്കങ്ങളും അലിഞ്ഞു തീര്‍ന്നുവെന്നാണ് അര്‍ജുന്റെ പെരുമാറ്റം വ്യക്തമാക്കുന്നത്.  

Read More