മന്ത്രി കെ. രാധാകൃഷ്ണന് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്‍പ്പിക്കാറില്ലല്ലോ; പൊതുപരിപാടിക്കിടെ ജാതിവിവേചനം നേരിട്ട അനുഭവം പങ്കുവച്ച് മന്ത്രി

കോട്ടയം: ക്ഷേത്രപരിപാടിക്കെത്തിയ തനിക്ക്  ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഭാരതീയ വേലന്‍ സൊസൈറ്റി(ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് അവഹേളനം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ കൊണ്ടുവന്ന തിരി നിലത്തുവച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി നിലവിളക്ക് കത്തിച്ച ശേഷം സഹപൂജാരിക്ക് തിരി നല്‍കി. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച തനിക്ക് തിരി കൈമാറാന്‍ കൂട്ടാക്കാതെ നിലത്തുവയ്ക്കുകയായിരുന്നു. ഇത് നിലത്തുനിന്ന് എടുത്ത് കത്തിക്കാന്‍ താന്‍ തയാറായില്ല. തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്‍പ്പിക്കാറില്ലല്ലോയെന്ന് പ്രസംഗമധ്യേ ചോദിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ അയിത്താചരണം ഇല്ലെങ്കിലും ചിലരുടെയെങ്കിലും മനസില്‍ അവ നിലനില്‍ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍…

Read More

വാഗ്ദാനങ്ങൾ നൽകുന്നതിലല്ല പകരം വികസനങ്ങൾ നടപ്പിലാക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് കെ.രാധാകൃഷ്ണൻ

പഴയന്നൂർ: വാഗ്ദാനങ്ങൾ നൽകുന്നതിലല്ല പകരം വികസനങ്ങൾ പരമാവധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് താൻ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ള തെന്നും ആ പ്രവർത്തന ശൈലിയിലൂടെ നാട്ടിൽ പരമാവധി വികസനം നടപ്പാക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. മണ്ഡലത്തിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ എന്തെന്നതിനെക്കുറിച്ചുള്ള പഠനം നടത്തുമെന്നും അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടുകാരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി അത്തരം കാര്യങ്ങൾ പൂർണതയിലെത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തും. വൈദ്യുതിയും പാർപ്പിടവും ഇനിയും ലഭിക്കാത്തവർക്ക് അതിനുള്ള നടപടി കൈക്കൊള്ളും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉത്പ്ന്നങ്ങൾക്കുള്ള വിപണി സജ്ജമാക്കുന്നതിനും ഇടപെടലുകൾ നടത്തും. സ്പോർട്സ് രംഗത്തേക്കു യുവാക്കളെ ആകർഷിക്കാൻ ഇടപെടും. ഉത്തരവാദിത്വബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിനും അവരെ നേർവഴിക്കു നയിക്കുന്നതിനും ചരിത്രത്തെക്കുറിച്ച് അവബോധം വരുത്തുന്നതിനുമുള്ള പദ്ധതികൾ തയാറാക്കും. വിദ്യാഭ്യാസ രംഗത്തു പുതിയ കോഴ്സുകൾ കൊണ്ടുവരും. പരന്പരാഗത തൊഴിൽ മേഖലയെ…

Read More