പിണറായിയുടെ ‘മുണ്ടുമുറുക്കി ഉടുക്കല്‍’ മൂലം കോളടിക്കുന്നത് വക്കീലന്മാര്‍ക്ക് ! സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒറ്റ സിറ്റിംഗിന് നല്‍കുന്നത് 15.5 ലക്ഷം രൂപ…

വിശക്കുന്നവരോട് മുണ്ടു മുറുക്കി ഉടുക്കാന്‍ പറഞ്ഞിട്ട് ഖജനാവ് കാലിയാക്കുന്ന ‘കേസുകെട്ടുകളുമായി’ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട്. പലപല കേസുകളില്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്താണ് ഇപ്പോഴത്തെ ചോര്‍ച്ചയുടെ ആധാരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇതിനൊരു വിഷയമേയല്ല. സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപയാണ്. ഒറ്റത്തവണ ഹാജരാകുന്നതിനുള്ള ഫീസാണിത്. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കപില്‍ സിബലിന് നല്‍കുന്ന ഫീസാണിത്. ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന…

Read More