ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി പിടിയില്‍; ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപ; ബലാല്‍സംഗ പരാതി പോലീസ് പരിഗണിച്ചില്ല

ന്യൂഡല്‍ഹി: ബിജെപി എംപി കെ.സി പട്ടേലിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടി ആവശ്യപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവതി പിടിയിലായി. ഗാസിയാബാദിലെ  വസതിയില്‍ നിന്നാണ് പോലീസ് ഇവരെ പോലീസ് അറസറ്റ് ചെയ്തത്. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയാണ് കെ.സി പട്ടേല്‍. സഹായം തേടിയെത്തിയ യുവതി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നെന്നും അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കി നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകര്‍ത്തുകയായിരുന്നുമെന്നായിരുന്നു പട്ടേല്‍ പറഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും എംപിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പട്ടേല്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ല. ഒരു മാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്‌റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാരപരിധിയ്ക്കു പുറത്താണെന്നു പറഞ്ഞ് പോലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു.എന്നാല്‍ പട്ടേലും…

Read More