കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയത് വലിയ പ്രയോജനം ചെയ്തില്ല ! ജോസ് കെ മാണിയ്‌ക്കെതിരേ വിമര്‍ശനവുമായി സിപിഐ

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ. കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്. 13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍…

Read More

കേരള കോണ്‍ഗ്രസ് സെമി കേഡർ പാർട്ടിയാകുന്നു ! ഇനി സംഘടന തെരഞ്ഞെടുപ്പും സമ്മേളനവും നാലാൾ അറിഞ്ഞു വേണം…

കോട്ടയം: ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എം സിപിഎം മോഡലിൽ സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സിപിഎം മോഡലിൽ സെമി കേഡർ പാർട്ടിയാക്കി കേരള കോണ്‍ഗ്രസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടന്നു വരുകയാണ്. ഇതിനിടയിലാണ് സംഘടന തെരഞ്ഞെടുപ്പും സിപിഎം സംഘടന പ്രവർത്തനത്തിന്‍റെയും സമ്മേളനത്തിന്‍റെയും മാതൃകയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി പുതിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളും നിർദേശങ്ങളുമടങ്ങിയ ചെയർമാന്‍റെ കത്ത് കീഴ് ഘടകങ്ങൾക്കു ലഭിച്ചു.സമ്മേളനത്തിൽ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടിംഗ് നിർബന്ധമായി അവതരിപ്പിക്കും. മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാരായിരിക്കും റിപ്പോർട്ട് അവതരിപ്പിക്കുക. നാട്ടിൽ നാലാളറിഞ്ഞു വേണം സമ്മേളനം നടത്താൻ. മുന്പ് ഓഡിറ്റോറിയങ്ങളിലും മറ്റും ആരും അറിയാതെ നടത്തിയിരുന്ന സമ്മേളനങ്ങൾ ഇനിപാടില്ല. പാർട്ടി ഓഫീസിലും, ഹോട്ടലിലും നാലുപേർ യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിച്ച് വാർത്തയും പടവും കൊടുത്താൽ സമ്മേളനം തീർന്നിരുന്നു. ഇനി അതുപറ്റില്ലെന്നും കത്തിൽ കർശന നിർദേശമായി…

Read More