അടിയന്തര കുടുംബാവശ്യം; ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങി കോഹ്‌ലി

ജോഹന്നാസ്ബർഗ്: അടിയന്തര കുടുംബാവശ്യത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി സ്വദേശത്തേക്ക് പറന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾക്കു മുന്പാണ് കോഹ്‌ലിയുടെ മടക്കം. പ്രിട്ടോറിയയിൽ പരിശീലന മത്സരത്തിനിടെ ടീം മാനേജ്മെന്‍റിന്‍റെയും ബിസിസിഐയുടെയും അനുമതി ലഭിച്ചതിനുശേഷം ഏകദേശം മൂന്ന് ദിവസങ്ങൾക്കു മുന്പാണ് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഒന്നാം ടെസ്റ്റിനു മുന്പ് കോഹ്‌ലി ടീമിനൊപ്പം എത്തിച്ചേരും. 26നാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരന്പരയിൽ രണ്ടു ടെസ്റ്റാണുള്ളത്. ഋതുരാജിന് പരിക്ക്; പുറത്ത് ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിന് വിരലിനു പരിക്ക്. പരിക്കിനെത്തുടർന്ന് താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയിൽനിന്ന് ഒഴിവാക്കി. പരിക്കിനെത്തുടർന്ന് ഋതുരാജിന് ഏകദിന പരന്പരയിലെ മൂന്നാം മത്സരം കളിക്കാനായില്ല. ഋതുരാജിനു പകരം അഭിമന്യു ഈശ്വരൻ ടീമിലെത്തിയേക്കും. അഭിമന്യു ഇപ്പോൾ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ട്.  

Read More

സെഞ്ചുറിയിൽ സച്ചിനൊപ്പം, ജന്മദിനത്തിലെ സെഞ്ചുറിക്ക് മറ്റൊരു ചരിത്രം കൂടി…

ജന്മദിനത്തില്‍ ഐസിസി ഏകദിന ലോകകപ്പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടത്തില്‍ വിരാട് കോഹ്‌ലി. ഇന്നലെ തന്‍റെ 35-ാം ജന്മദിനത്തിലാണ് 2023 ഏകദിന ലോകകപ്പ് ലീഗ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കോഹ്‌ലിയുടെ 101 നോട്ടൗട്ട്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത് മാത്രം ബാറ്ററാണ് കോഹ്‌ലി. 2011 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ (131 നോട്ടൗട്ട്) തന്‍റെ 27-ാം ജന്മദിനത്തില്‍ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തിലെ ആദ്യ സെഞ്ചുറിയായിരുന്നു അത്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ് (121) 32-ാം ജന്മദിനത്തില്‍ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. 2023 ലോകകപ്പില്‍ ജന്മദിനക്കാര്‍ രണ്ടാം തവണയാണ് സെഞ്ചുറി നേടുന്നതെന്നതും ശ്രദ്ധേയം. സച്ചിന്‍റെ റിക്കാര്‍ഡില്‍ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന റിക്കാര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ…

Read More

നാൽപത്തിയൊമ്പതാം സെഞ്ച്വറി നഷ്ടമായെങ്കിലും സച്ചിന്‍റെ മറ്റൊരു റിക്കാർഡ് തകർത്ത് കോഹ്‌ലി

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ റിക്കാര്‍ഡിനൊപ്പം എത്തുന്നതിനുള്ള ആരാധക കാത്തിരിപ്പ് നീണ്ടെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഇന്നിംഗ്‌സിലൂടെ മറ്റൊരു റിക്കാര്‍ഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് നേടുന്നതിന്‍റെ റിക്കാര്‍ഡില്‍ സച്ചിനെ കോഹ്‌ലി മറികടന്നു. ഏറ്റവും കൂടുതല്‍ തവണ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് എന്ന സച്ചിന്‍റെ (7) റിക്കാര്‍ഡാണ് കോഹ്‌ലി (8) മറികടന്നത്. 2017ല്‍ 76.84 ശരാശരിയില്‍ 1460 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്‌ലിയുടെ മികച്ച സ്‌കോറിംഗ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് പിന്നിടുന്ന മൂന്നാമത് ഇന്ത്യന്‍ ബാറ്ററാണ് കോഹ്‌ലി, 1054. ശുഭ്മാന്‍ ഗില്‍ (1426), രോഹിത് ശര്‍മ (1060) എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ പതും നിസാങ്ക (1108) മാത്രമാണ് 2023ല്‍ 1000 റണ്‍സ്…

Read More

പുതിയൊരു റിക്കാർഡ്കൂടി സ്വന്തമാക്കി കോഹ്‌ലി

  ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ  ഓസ്ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷിനെ സ്ലിപ്പിൽ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്‌ലി പുതിയൊരു റിക്കാർഡ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയുടെ പന്തിലായിരുന്നു കോഹ്‌ലിയുടെ ക്യാച്ച്. ഇന്ത്യക്കു വേണ്ടി ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീൽഡർ എന്ന റിക്കാർഡാണ് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്. കോഹ്‌ലിയുടെ 15-ാം ക്യാച്ചാണിത്. 14 ക്യാച്ചുകളുള്ള അനിൽ കുംബ്ലെയുടെ റിക്കാർഡ് പഴങ്കഥയായി. കപിൽ ദേവ് (12), സച്ചിൻ തെണ്ടുൽക്കർ (12) എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

Read More

അഞ്ഞൂറാം മത്സരത്തിൽ സെഞ്ചുറി കുറിച്ച് കോഹ്‌ലി

പോർട്ട് ഒ സ്പെയിൻ: അഞ്ഞൂറാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി കുറിച്ച് വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഷാനൻ ഗബ്രിയേലിനെ സ്ക്വയർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്കു പായിച്ചാണു കോഹ്‌ലി സെഞ്ചുറി തികച്ചത്. കോഹ്‌ലിയുടെ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയും 76-ാം അന്താരാഷ്ട്ര സെഞ്ചുറിയുമാണിത്. കോഹ്‌ലിയുടെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരുടെ അർധസെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 438 റൺസെടുത്തു. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ വിൻഡീസ് ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (37), കിർക് മക്കെൻസി (14) എന്നിവരാണ് ക്രീസിൽ. രണ്ടാം ദിനം കോഹ്‌ലി-ജഡേജ സഖ്യമാണ് ഇന്ത്യയെ ഉറപ്പിച്ചത്. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 121 റണ്‍സ് നേടിയ കോഹ്‌ലി റണ്ണൗട്ടിലാണ് പുറത്തായത്. 61 റൺസെടുത്ത ജഡേജയെ കേമർ…

Read More

കോഹ്‌ലി അസംതൃപ്തൻ…? സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ നൽകുന്ന സൂചന…

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അസ്വസ്ഥത പുകയുന്നതായി സൂചന. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനും എതിരേ സൂപ്പർ താരം വിരാട് കോഹ്‌ലി തിരിഞ്ഞതായാണു ചില റിപ്പോർട്ടുകൾ. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ ആരംഭിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ കോഹ്‌ലി നടത്തിയ കുറിപ്പുകളാണ് അദ്ദേഹം അസംതൃപ്തനാണെന്ന സൂചന നൽകുന്നത്. പ്രത്യേകിച്ച് രോഹിതിന്‍റെയും ദ്രാവിഡിന്‍റെയും തീരുമാനങ്ങളിൽ. ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം സെലക്‌ഷനിലും കോഹ്‌ലി അസംതൃപ്തനായിരുന്നു എന്നാണ് സൂചന. കോഹ്‌ലിയുടെ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കാൻ ടീം മാനേജ്മെന്‍റ് തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. ലോക ടെസ്റ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 209 റണ്‍സിന്‍റെ വന്പൻ തോൽവി വഴങ്ങിയശേഷം കോഹ്‌ലി സോഷ്യൽ മീഡിയയിൽ നടത്തിയ കുറിപ്പാണ് അദ്ദേഹം അസംതൃപ്തനാണെന്ന സൂചന നൽകുന്നത്. ‘നിശബ്ദതയാണു വലിയ ശക്തിയുടെ ഉറവിടം’ എന്ന ലാവോ സുവിന്‍റെ വാക്കുകളാണു കോഹ്‌ലി സോഷ്യൽ മീഡിയയിൽ…

Read More

ട്വന്‍റി 20 ക്യാപ്റ്റന്‍ സ്ഥാനമൊഴി‍യും;കാരണമായി കോഹ്‌ലി ട്വിറ്ററിൽ കുറിച്ചിട്ടത്

  മുംബൈ: ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്‍റി 20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്‌ലി. എന്നാൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി കോഹ്‌ലി ട്വീറ്റ് ചെയ്തു. ഏകദിന– ട്വന്‍റി 20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ കോഹ്‌ലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജോലിഭാരം കണക്കിലെടുത്താണ് ടി-20 നായകസ്ഥാനം ഒഴിയുന്നതെന്ന് കോഹ്‌ലി പറഞ്ഞു. ടി-20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും- കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു. സമയമെടുത്താണ് തീരുമാനമെടുത്തത്. രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചന നടത്തി.…

Read More

കോവിഡ് പോരാട്ടത്തിനു കോഹ്‌ലി

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 14-ാം സീസണ്‍ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്‌ലി കോവിഡ്-19 പോരാട്ട രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടിലെത്തിയ കോഹ്‌ലി ശിവസേനയുടെ യുവജന വിഭാഗമായ യുവ സേന നേതാവ് രാഹുൽ കനലുമായി കൂടിക്കാഴ്ച നടത്തി. കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും നേതൃത്വംവഹിക്കുന്ന ഫൗണ്ടേഷൻ കോവിഡ് പോരാട്ടത്തിനു തയാറാണെന്നും തങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണെന്നു വിശദമാക്കുന്നതിനുമായിരുന്നു കോഹ്‌ലി രാഹുൽ കനലിനെ സന്ദർശിച്ചത്.

Read More

റമ്മി കളിക്കൂ കാശുകാരാകൂ ! ഓണ്‍ലൈന്‍ റമ്മിയ്‌ക്കെതിരായ ഹര്‍ജിയില്‍ തമന്നയ്ക്കും കോഹ് ലിയ്ക്കും അജുവര്‍ഗീസിനും കോടതിയുടെ നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടമായതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ജീവനൊടുക്കിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. പല സെലിബ്രിറ്റികളും ഓണ്‍ലൈന്‍ റമ്മിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

ദയവു ചെയ്ത് അങ്ങനെ ചെയ്യരുത് ! ആരാധകരോടും പാപ്പരാസികളോടും അഭ്യർഥിച്ച് അനുഷ്കയും കോഹ്ലിയും…

  ഈ മാസം 11 നാണ് അനുഷ്ക-കോഹ്ലി ദന്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ ദൃശ്യങ്ങളൊന്നും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. ഏത് വിധേനയും കുഞ്ഞിന്‍റെ ചിത്രം പകർത്തി പ്രചരിപ്പിക്കാൻ പപ്പരാസികളും ശ്രമം തുടരുന്നുണ്ട്. എന്നാൽ ദയവുചെയ്ത് കുഞ്ഞിന്‍റെ ചിത്രം പകർത്തരുതെന്നും ഇത് തങ്ങളുടെ അഭ്യർഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. “”ഹായ്, കഴിഞ്ഞ നാളുകളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദർഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ലളിതമായ അഭ്യർഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്… ”എന്നായിരുന്നു ഇവർ കുറിച്ചത്. “”ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്”- താരങ്ങൾ പറഞ്ഞു. നേരത്തെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് അനുഷ്ക ഒരു…

Read More