കോടതി നിരപരാധിയെന്ന് വിധിച്ചെങ്കിലും പോലീസ് ഇന്നും എന്നെ വേട്ടയാടുന്നു; യഥാര്‍ഥ ജീവിതത്തിലെ ‘കുപ്രസിദ്ധ പയ്യന്‍’ ജയേഷിന്റെ ജീവിതം ഇപ്പോഴും ദുരിതത്തില്‍ തന്നെ…

സുന്ദരിയമ്മ കൊലക്കേസ് ആസ്പദമാക്കി ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ശോഭനമായ ഭാവിയിലേക്കു തിരികെ എത്തുന്ന നായകനിലാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ നായകന്‍ ജയേഷിന്റെ ഭാവി തീരെ ശോഭനമല്ലായിരുന്നു. പോലീസുകാരാല്‍ കുറ്റം ചാര്‍ത്തപ്പെട്ട് നരകയാതന അനുഭവിച്ച ശേഷം അവസാനം കുറ്റക്കാരനല്ലെന്നു തെളിഞ്ഞ് വെറുതേ വിട്ട ജയേഷിന്റെ ജീവിതവും ഈ ചിത്രത്തിനൊരു പ്രചോദനമായിരുന്നു. ‘ആ കേസോടെ എന്റെ ജീവിതമാകെ തകര്‍ന്നു, കൊലപാതകിയെന്ന പേര് എന്നെ വിടാതെ പിന്തുടരുകയാണ്, ആ കറ മായുന്നില്ല. കോഴിക്കോട് സ്വദേശി ജയേഷ് പറയുന്നു. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ…2012 ജൂലൈ 21 ന് പുലര്‍ച്ചെയാണ് ഹോട്ടലുകളില്‍ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ എന്ന മധ്യവയസ്‌കയെ വെട്ടിക്കൊലപ്പെടുത്തുന്നത്. പൊലീസിനു പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നിട്ടും രക്ഷയുണ്ടാകാഞ്ഞതിനാല്‍…

Read More