ജയലളിതയോട് എനിക്ക് കടുത്ത പ്രണയമായിരുന്നു; അവസരം കിട്ടിയിട്ടും തുറന്നു പറയാനായില്ല; മനസു തുറന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് തനിക്ക് കടുത്ത പ്രണയമായിരുന്നെന്ന്  ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ജയലളിത അന്തരിച്ചതിനോട് അടുത്ത ദിവസങ്ങളിലും തനിക്ക് ജയയോടുണ്ടായിരുന്ന ആരാധനയും പ്രണയവും തുറന്നു പറഞ്ഞ കട്ജു രംഗത്തു വന്നിരുന്നു. ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ യൗവന കാലത്ത് ജയ എന്റെ ജീവനായിരുന്നു. അതിസുന്ദരിയായ അവരോടുള്ള പ്രണയം തിരികെ ലഭിക്കാത്തതാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ പ്രണയത്തെക്കുറിച്ച് ജയയ്ക്കറിയില്ലായിരുന്നു. 1948 ഫെബ്രുവരിയില്‍ ജനിച്ച ജയയും 1946 സെപ്റ്റംബറില്‍ ജനിച്ച ഞാനും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത് 2004 നവംബറിലാണ്. മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ഞാന്‍ ചെന്നൈയിലെ രാജ്ഭവനില്‍ എത്തിയപ്പോഴായിരുന്നു അത്. അപ്പോള്‍ അവര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. അപ്പോഴും അവര്‍ അതിസുന്ദരിയായിരുന്നു.  ചെറുപ്പത്തില്‍ അവരോടു തോന്നിയ മൃദുവികാരം തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന് അനുയോജ്യമായ സന്ദര്‍ഭവുമല്ലായിരുന്നു അത്.…

Read More