സ്‌കൂള്‍ കായികമേളയ്ക്കിടെ കാണാതായ ആറു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ! പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം…

രാജസ്ഥാനിലെ തോങ്ക് ജില്ലയില്‍ ശനിയാഴ്ച സ്‌കൂളില്‍ നടന്ന കായികമേളയ്ക്കിടെ കാണാതായ ആറു വയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി കണ്ടെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. യൂണിഫോം ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പെണ്‍കുട്ടി താമസിക്കുന്ന ഖേദഡിയ്ക്കു സമീപം ഒരു കുറ്റിക്കാട്ടിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നും മദ്യക്കുപ്പികളും സ്നാക്സ്, രക്തക്കറ എന്നിവയും കണ്ടെത്തി. സ്‌കൂളില്‍ നടന്ന കായിക മത്സരത്തിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.സമീപത്തുള്ള വയലുകളിലും ബന്ധുവീടുകളിലും മണിക്കുറുകളോളം കുട്ടിക്കായി തെരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെയാണ് സ്‌കൂളില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെ രക്തംപുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്.പി ആദര്‍ശ് സിദ്ധു പറഞ്ഞു.

Read More

വാളയാറിലെ ഇളയകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നു സംശയം ! കൊലപാതകമാവാമെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഗൗനിച്ചതേയില്ലെന്നു കുട്ടിയുടെ പിതാവ്; മൂന്നരമീറ്റര്‍ ഉയരത്തില്‍ ഇരിക്കുന്ന ഉത്തരത്തില്‍ എങ്ങനെ…?

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായി സൂചന. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. എട്ടു വയസ്സുകാരിയായ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് താന്‍ പല തവണ പോലീസിനോട് അവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ കേട്ട ഭാവം നടിച്ചില്ലെന്ന് പിതാവ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. മകളെ കൊന്ന ശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും പിതാവ് പ്രതികരിച്ചു. കേസില്‍ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചതിന് പിന്നാലെയാണ് പിതാവും വന്നത്. എട്ടു വയസ്സ് മാത്രമുള്ള കുട്ടി എങ്ങിനെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും മകളെ കൊന്നുകെട്ടിത്തൂക്കി എന്നാണ് സംശയിക്കുന്നതെന്നും പോലീസിനോട് പറഞ്ഞപ്പോള്‍ അവര്‍ ആത്മഹത്യയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. അക്കാര്യം പല തവണ പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം പറയുകയും ചെയ്തു. കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത് ഓടിട്ട വലിപ്പമില്ലാത്ത ചെറിയ വീട്ടിലായിരുന്നു. ഇവിടെ ഉത്തരം മുതല്‍…

Read More

വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ഒടുവില്‍ സുപ്രീം കോടതി തിരിച്ചറിഞ്ഞു ! യുവാവ് ഭാര്യയെയും മക്കളെയും കൊന്ന സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിധി തിരുത്തപ്പെടുമ്പോള്‍…

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയ്ക്കും തെറ്റുപറ്റാം. ഭാര്യയെയും നാലുമക്കളെയും കൊന്ന സംഭവത്തില്‍ യുവാവിന് വധശിക്ഷ വിധിച്ച സുപ്രീം കോടതി എട്ടു വര്‍ഷത്തിനു ശേഷം പിഴവു മനസ്സിലാക്കി വിധി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലായിരുന്നു പ്രസ്തുത സംഭവം നടന്നത്. 2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ എന്‍ വി രമണ, എം എ ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു വിലയിരുത്തി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് ആദ്യത്തെ പിഴവ്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്ന ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്. എന്നാല്‍ ഇയാള്‍ കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതി ആജീവനാന്തം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍…

Read More

കുടുംബത്തിനെതിരേ കൂടോത്രം ചെയ്‌തെന്നു സംശയം ! കൗമാരക്കാരന്‍ അമ്മായിയെ വെട്ടിക്കൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കുടുംബത്തിനേതിരേ കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് പതിനേഴുകാരന്‍ സ്വന്തം അമ്മായിയെ വെട്ടിക്കൊന്നു. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം നടന്നത്. വീടിന് സമീപം കൂടോത്രപരമായ പൂജകള്‍ ഇവര്‍ ചെയ്‌തെന്നാണ് പയ്യന്‍ കൊലപാതകത്തിനു കാരണമായി പറയുന്നത്. തന്റെ കുടുംബത്തിനെതിരേ ഇവര്‍ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി മുമ്പ് പല പ്രാവശ്യം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അമ്മായി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞത് വിശ്വസിക്കാതിരുന്ന കുട്ടി ഏറെ നാളായി ഈ സ്ത്രീയെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അരിവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.

Read More

ദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും ! കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി വീട്ടുകാരുടെ സഹായത്തോടെ കുഴിച്ചിട്ടു; പോലീസ് കുഴി പരിശോധിച്ചപ്പോള്‍ കിട്ടിയത് നായയുടെ ജഡം; ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നു…

വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വി. മുത്തരശിയെന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെയാണ് കാമുകനായ ഭരത് കൊന്ന് കുഴിച്ചുമൂടിയത്. മുത്തരശിയും കാമുകന്‍ ഭരതും പ്രണയത്തിലായിരുന്നു, ഇവര്‍ ഒളിച്ചോടുകയും ചെയ്തിരുന്നു. ഇതിനിടെ മുത്തരശിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി തമിഴരശി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഭരതിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പുറത്തെത്തിയ വിവരങ്ങള്‍ അറിഞ്ഞ് പോലീസുകാര്‍വരെ ഞെട്ടി. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാല്‍ അന്ന് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഭരത് മുത്തരശിയെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭയന്നുപോയ ഭരത് അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. മൃതദേഹവുമായി ആത്തുകല്‍പാളയത്തെ വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം വീടിന് പുറകില്‍ കുഴിച്ചിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ വീടിന് പിന്നില്‍ നിന്നും…

Read More

പോലീസുകാരന്‍ ഓടിച്ച ഓട്ടോയിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച കേസ് ! പോലീസുകാരന് ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍;അടച്ചടക്ക നടപടിയ്ക്ക് സാധ്യത…

പോലീസ് പിടിച്ചെടുത്ത വാഹനമിടിച്ചു വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് എതിരെ അച്ചടക്കനടപടിക്ക് സാധ്യത. ആലപ്പുഴ എ.ആര്‍ ക്യാംപിലെ സിപിഒ എം.ആര്‍ രജീഷിനെതിരെയാണ് വകുപ്പുതല നടപടി ഒരുങ്ങുന്നത്. ഇന്നലെയാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തശേഷം പൊലീസുകാരന്‍ ഓടിച്ചു കൊണ്ടുപോയ ഓട്ടോയിടിച്ച് വഴിയാത്രക്കാരന്‍ മരിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകീട്ടാണ് വയലാര്‍ പാലത്തിനു സമീപമായിരുന്നു അപകടം. മദ്യപിച്ചെന്നു കണ്ടത്തിയ ഓട്ടോ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത് വാഹനം സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ആയിരുന്നു നിയന്ത്രണം വിട്ടുള്ള അപകടം. പോലീസുകാരന് ഓട്ടോ ഓടിക്കാനുള്ള ലൈസെന്‍സ് ഇല്ലായിരുന്നു എന്നും, അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ അപകടം അറിഞ്ഞെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ നാട്ടുകാരോട് കയര്‍ത്തെന്ന് നാട്ടുകാര്‍ പറഞ്ഞു. എഎസ്‌ഐ ആണ് വാഹനം ഓടിച്ചതെന്നും ഉദ്യോഗസ്ഥന്റെ തൊപ്പി ഓട്ടോയില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മരണത്തിനു ഇടയാക്കിയതിനുമാണ് സി പിഒ…

Read More

ആറുമാസം ചികിത്സിച്ചും രോഗം ഭേദമായില്ല ! ഒടുവില്‍ ദേഷ്യം മൂത്ത് ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊന്നു;വിചിത്രമായ സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: ആറുമാസം ചികിത്സിച്ചിട്ടും രോഗം ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്ന് ദേഷ്യം തീര്‍ത്ത് രോഗി.ത്വക്ക് സംബന്ധമായ രോഗത്തിന് ചികിത്സയ്ക്കെത്തിയ റഫീഖ് റഷീദ് എന്നയാളാണ് തന്റെ രോഗം ഭേദമാകാതിരുന്നതിനിനെ തുടര്‍ന്ന് ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നത്. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണവര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡോക്ടറുടെ ഭാര്യയും മകനും മാത്രമായിരുന്നു ഈ സമയം ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. കലിയോടെ എത്തിയ പ്രതി കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ഡോക്ടറുടെ ഭാര്യയെ കുത്തുകയായിരുന്നു. തുടര്‍ന്ന് 19 കാരനായ മകനെയും കുത്തി പരിക്കേല്‍പ്പിച്ചു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടറുടെ ഭാര്യ മരണത്തിന് കീഴടങ്ങി.

Read More

മൂന്നു വയസ്സുകാരി ട്വിങ്കിള്‍ ശര്‍മയുടെ കൊലപാതകത്തില്‍ നടുങ്ങി രാജ്യം; മാലിന്യക്കൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍; പ്രതികള്‍ അയല്‍വാസികള്‍;കൊലയിലേക്ക് നയിച്ചത് 10000 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം

അലിഗര്‍: മൂന്നു വയസ്സുകാരി ട്വിങ്കിള്‍ ശര്‍മയുടെ മരണത്തില്‍ വിലപിച്ച് രാജ്യം. അലിഗര്‍ സ്വദേശിയായ ട്വിങ്കിള്‍ ക്രൂരമായ പീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടത്. മാലിന്യക്കൂമ്പാരത്തില്‍ നിന്നു മൃതദേഹം കണ്ടെടുക്കുമ്പോള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. മെയ് 31നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും മൂന്നു വയസുകാരിയുടെ പിഞ്ചു ശരീരം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസി സംഭവത്തില്‍ അയല്‍വാസികളായ മുഹമ്മദ് സാഹിദ്, അസ്‌ലം എന്നിവര്‍ അറസ്റ്റിലായി. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്യുന്നതിലേക്ക് സാഹിദിനെ നയിച്ചതെന്നാണ് വിവരം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് മുത്തച്ഛന്‍ പറഞ്ഞു. അവളെ കണ്ടെത്താനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു. കുട്ടിയുടെ മുത്തച്ഛനില്‍ നിന്ന് 50000 രൂപയാണ് സാഹിദ് വായ്പയായി വാങ്ങിയത് എന്നാല്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത മകളോട് അശ്ലീലം പറഞ്ഞതിന് ചോദിക്കാന്‍ ചെന്ന അച്ഛനെ അയല്‍വാസികള്‍ കുത്തിക്കൊന്നു ! ദാരുണമായ സംഭവം നടന്നത് തലസ്ഥാനത്ത്…

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകളെ അശ്ലീല കമന്റടിച്ച അയല്‍വാസികളെ ചോദ്യം ചെയ്യാനെത്തിയ പിതാവിന് ദാരുണാന്ത്യം. രാകേഷ്(26) എന്ന യുവാവാണ് അയല്‍ക്കാരുടെ കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ പ്രതികളായ രഞ്ജീത്(26), കൃഷ്ണ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ലാല് കൗനിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം രാകേഷ് താമസിച്ചിരുന്നത്. മൂന്ന് വയസുള്ള മകളെ മോശമായ രീതിയില്‍ കൃഷ്ണ കമന്റടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത് രാകേഷ് കേള്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ ഇരുവരെയും പിടിച്ചുമാറ്റി പിന്തിരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം.അര മണിക്കൂറിന് ശേഷം രാകേഷ് ഇക്കാര്യം ചോദിക്കാനായി ഭാര്യയെയും സഹോദരനെയും കൂട്ടി രാകേഷിന്റെ വീട്ടിലെത്തി. എന്നാല്‍ സംസാരം വീണ്ടും വഴക്കിലേക്ക് നീളുകയായിരുന്നു. ഇതിനിടെ രഞ്ജീത്തും, കൃഷ്ണയും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രാകേഷിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Read More

ഒരിടവേളയ്ക്കു ശേഷം കിം വീണ്ടും പണി തുടങ്ങി ! ഹാനോയി ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ വധിച്ച് ഉത്തരകൊറിയ

അമേരിക്കയുമായി വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിയില്‍ വച്ച ഉത്തരകൊറിയ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം.ജോങ്ങ് ഉന്‍. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് വേണ്ടി ജോലി ചെയ്ത മറ്റൊരു ഉദ്ദ്യോഗസ്ഥന് നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടയുള്ള ശിക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ദിനപത്രത്തിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്. ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ച ഫലപ്രദമായില്ല. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘര്‍ഷത്തിന് കാര്യമായ അയവു വന്നതുമില്ല. ഉത്തരകൊറിയക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത കിംഹ്യോക്കിനെയും മറ്റ് നാല് പേരെയും മിരിം വിമാനത്താവളത്തില്‍ വെച്ചാണ് വധിച്ചത്…

Read More