കുഞ്ഞിന് വെറും 10 മാസം പ്രായമുള്ളപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തി ! താന്‍ ജീവിതത്തില്‍ ചെയ്ത വലിയ ത്യാഗം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍…

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ താരറാണിയായി വിളങ്ങിയ നടി കാജല്‍ അഗര്‍വാള്‍ 2020ല്‍ ആണ് വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് കാജള്‍ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ ഒരുകുഞ്ഞിന്റെ അമ്മയായിരിക്കുകയാണ് കാജല്‍. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം കാജല്‍ അഭിനയിച്ചിട്ടുണ്ട്. 2020 ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. സുഹൃത്തുക്കളായി ഇരുന്ന സമയത്ത് ഞങ്ങള്‍ ആഘോഷ വേളകളില്‍ എല്ലാം അടിക്കടി കാണാറുണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ സംഭവിച്ചതോടെ ആഴ്ചകളോളും പരസ്പരം കാണാന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് എത്രമാത്രം ഞങ്ങള്‍ പ്രണയിക്കുന്നുണ്ട് എന്ന് ബോധ്യമായത്. ലോക്ക് ഡൗണില്‍ ചെറിയ അയവ് സംഭവിച്ചപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ഒരിയ്ക്കല്‍…

Read More

സര്‍ക്കാര്‍ ജോലി നഷ്ടമാകുമോയെന്ന ഭയത്താല്‍ മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതിമാര്‍ ! ഞെട്ടിക്കുന്ന സംഭവം…

അഞ്ചുമാസം പ്രായമായ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതികള്‍. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ എണ്ണം മുന്ന് ആകുന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൂരകൃത്യത്തിന് ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രാജസ്ഥാന്‍ സര്‍ക്കാരില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മേഘ്വാള്‍ ആണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയുടെ സഹായത്തോടെയാണ് പെണ്‍കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ടു കുട്ടികള്‍ ഉണ്ട്. മൂന്നാമതൊരു കുട്ടി കൂടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിന് പ്രേരിപ്പിച്ചത്. രണ്ടു കുട്ടികള്‍ നയമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി പ്രതീക്ഷിക്കുകയാണ് ജവര്‍ലാല്‍. അതിനിടെയാണ് മൂന്നാമതൊരു കുട്ടി ദമ്പതികള്‍ക്ക് ജനിച്ചത്. രാജസ്ഥാനിലെ…

Read More

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടുപോയി ! വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു

മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയി വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കുരങ്ങന്മാര്‍ തട്ടിയെടുത്തത്. രണ്ടുമാസം പ്രായമുള്ള കേശവ് കുമാര്‍ എന്ന കുഞ്ഞാണ് മുങ്ങിമരിച്ചത്. ബാഗ്പത്തിലാണ് സംഭവം.മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര്‍ പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര്‍ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര്‍ വരുമെന്നു…

Read More

അമ്മയ്ക്കൊപ്പം ഉറങ്ങിയ ചോരക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു; വനംവകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍…

ഭുവനേശ്വര്‍:അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള നവജാതശിശുവിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് കുട്ടിയെ തിരഞ്ഞു കൊണ്ടിരിക്കുന്നത്.വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  

Read More