തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമർശനവുമായി സിപിഎം പിബി അംഗം എം.എ.ബേബി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമാണെന്നും സീറ്റ് തെരഞ്ഞെടുക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് തുടർച്ചയായി പിഴവ് പറ്റുന്നുവെന്നും എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഉപയോഗപ്പെടുത്തി ഉത്തരേന്ത്യയിൽ കോൺഗ്രസിന് ഒരുപാട് ക്ഷതം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് രാഹുൽ ഗാന്ധിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇടത് മുന്നണിയുടെ സഹകരണം വേണമെന്ന് തിരിച്ചറിയാനും രാഹുലിന് കഴിയുന്നില്ലെന്നും എം.എ.ബേബി വിമർശിച്ചു. ഭരണഘടന സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് സഹതാപാർഹമാണ്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനതത്വമാണ്. അടിയന്തരാവസ്ഥാ കാലത്ത് അത് ലംഘിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കൂടെ നിന്നയാളാണ് ആന്റണി- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു. സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും…
Read MoreTag: parliament election 2024
തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി; പ്രചരണരംഗത്ത് പോലും ബിജെപിയെ കാണാനില്ലെന്ന് ചെന്നിത്തല
തൃശൂർ: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ വെറും എം പിആയിരിക്കില്ല, കേന്ദ്രമന്ത്രി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു. തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി. പ്രചരണരംഗത്ത് പോലും ബിജെപിയെ ഇപ്പോൾ കാണാനില്ല. അവരിപ്പോൾ പത്തി മടക്കിയിരിക്കുകയാണ്. മോദി എത്ര തവണ കേരളത്തിൽ വരുന്നോ അത്രയും വോട്ടുകൾ യുഡിഎഫിന് വർധിക്കും. മോദി കേരളത്തിൽ വരുന്നത് യുഡിഎഫിന് ആണ് ഗുണം ചെയ്യുക.മോദിയും, അമിത്ഷായും കേരളത്തിൽ വരുന്നതിനനുസരിച്ച് യുഡിഎഫിന്റെ വോട്ടുകളും കൂടും – ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളം ഭരിച്ചു മുടിച്ച ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങളൊറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreലോക്കല്‍ സ്റ്റേഷനുകളിലെ 780 പോലീസുകാര്‍ക്ക് തമിഴ്നാട്ടിലും തെരഞ്ഞടുപ്പ് ഡ്യൂട്ടി; ജോലി ഭാരത്താല്‍ നട്ടംതിരിഞ്ഞ് പോലീസുകാർ
സീമ മോഹന്‍ലാല്‍കൊച്ചി: ജോലി ഭാരത്താല്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയായി തമിഴ്നാട് ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ 780 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ 19ന് നടക്കുന്ന തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനുള്ള ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി നാളെ തമിഴ്നാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോട്ടയം, ഇടുക്കി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട് എന്നിവിടങ്ങളിലെ ലോക്കല്‍ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ലോക്കല്‍ സ്റ്റേഷനുകളില്‍ നിന്നായി മുപ്പത് എസ്ഐ/എഎസ്ഐമാരും, 75 വീതം സീനിയര്‍ സിപിഒ/ സിപിഒമാരും തമിഴ്നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകണം. മുന്‍ വര്‍ഷങ്ങളില്‍ ബറ്റാലിയനുകളില്‍ നിന്നായി പത്തു കമ്പനി പോലീസുകാരാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി…
Read Moreതലസ്ഥാനത്ത് താമരവിരിയിക്കാൻ മണിച്ചിത്രപ്പൂട്ട് പൊളിച്ച് ഗംഗ..! രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് നടി ശോഭന
തിരുവനന്തപുരം: തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.
Read Moreനായകൻ വീണ്ടും വരാ…. പ്രധാനമന്ത്രി ഇന്നും നാളെയും കൊച്ചിയില്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മോദി പങ്കെടുക്കും. രാത്രി 8.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ നാവിക വിമാനത്താവളത്തിലെത്തി റോഡ് മാര്‍ഗം എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ എത്തും. രാത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ തൃശൂരിലേക്കു പോകും. അവിടെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം ചെറുവട്ടാനിയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ആറ്റിങ്ങലിലെത്തുന്ന അദ്ദേഹം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.50ന് ഡല്‍ഹിയിലേക്കു മടങ്ങും.
Read Moreഭൂരിഭാഗവും മതേതര ഇന്ത്യക്കൊപ്പം സർവേഫലങ്ങളിൽ അമ്പരന്നു ബിജെപി; ഉത്തരേന്ത്യയിൽ തിരിച്ചടി ഉണ്ടാകും
ന്യൂഡൽഹി: നാനൂറ് സീറ്റും മൂന്നാം വട്ടവും അധികാരവും ലക്ഷ്യമിട്ടു തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ബിജെപി നേതൃത്വത്തെ സര്‍വേ റിപ്പോര്‍ട്ടുകൾ ആശങ്കയിലാക്കുന്നു. ഉത്തരേന്ത്യയിലെ നിലവിലുള്ള സീറ്റുകൾ കുറയുമെന്നാണു സർവേ ഫലങ്ങൾ. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകളെങ്കിലും കുറഞ്ഞേക്കാം. സർവേഫലങ്ങളെത്തുടർന്നു സ്ഥിതിഗതികൾ ബിജെപി കേന്ദ്രനേതൃത്വം അടിയന്തരമായി വിലയിരുത്തി. പ്രധാനമന്ത്രിയെ പരമാവധി മണ്ഡലങ്ങളിൽ എത്തിക്കാനും പ്രാദേശിക വിഷയങ്ങളിലേക്കു ശ്രദ്ധ തിരിയുന്നത് ഒഴിവാക്കാനും തീരുമാനിച്ചതായി അറിയുന്നു.എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പമാണു രാജ്യത്തെ ജനങ്ങളുടെ മനസെന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി (സിഎസ്ഡിഎസ്) നടത്തിയ സർവേ ഫലം. ഇതിൽ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തെ പിന്തുണച്ചു. എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും സിഎസ്ഡിഎസ് നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ…
Read Moreവിഷുവിനു ശേഷം അങ്കം മുറുകും; ദേശീയ നേതാക്കൾ കളത്തിലിറങ്ങുന്നതോടെ പ്രചാരണം കൊഴുക്കും
തിരുവനന്തപുരം: വിഷുവിനു ശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കും. ദേശീയ നേതാക്കൾ ഉൾപ്പെടെ കളത്തിലിറങ്ങുന്നതോടെ പ്രചാരണം രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതലായി കേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്കായി പ്രചാരണത്തിനെത്തും. ഈ വർഷം പ്രധാനമന്ത്രി ഇതിനോടകം അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദർശന പരിപാടി പല തവണയായി മാറ്റിവയ്ക്കുകയാണ്. കോണ്‍ഗ്രസിനായി രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനെത്തും. ഇവരുടെ പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ ഇനിയും തയാറായിട്ടില്ല. ഇടതുമുന്നണിക്കായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ എത്തും. വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിക്കുന്പോഴും തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കു വ്യക്തമായ മേധാവിത്വം നേടാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നായകത്വം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിൽ ഊന്നിനിന്നു…
Read Moreമകൻ അനിൽ ആന്റണി തോൽക്കണം; എന്റെ മതം കോണ്‍ഗ്രസാണ്; കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്, മഹാനദിയാണ്; ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും പുതിയ നീർച്ചാലുകൾ പൊട്ടിയൊഴുകിക്കൊണ്ടിരിക്കും; എ.കെ. ആന്റണി
തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു. “എന്റെ മതം കോണ്‍ഗ്രസാണ്. കെഎസ്യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതായിരുന്നു എന്റെ നിലപാട്. കുടുംബത്തിൽ രാഷ്ട്രീയം പറയാറില്ല. ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് ഞാൻ പ്രചാരണത്തിനു പോകാത്തത്. 2019ൽ കിട്ടിയത്ര വോട്ട് ബിജെപിക്ക് ഇത്തവണ കേരളത്തിൽ ഒരിടത്തും ലഭിക്കില്ല. കട്ടായം വേണമെങ്കിൽ എഴുതിവച്ചോ. ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.” -ആന്റണി പറഞ്ഞു. എ.കെ. ആന്റണിയുടെ മകനെക്കൂടാതെ ലീഡർ കെ. കരുണാകരന്റെ മകളും ബിജെപിയുടെ ഭാഗമായല്ലോ എന്ന ചോദ്യത്തിന്, മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്, അത്തരം ഭാഷ എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല. കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്,…
Read Moreസുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനെന്ന് ചാണ്ടി ഉമ്മൻ
തൃശൂർ: ഇത്തവണ തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തൃശൂർ എടുക്കുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ ആളുകൾക്കും ആഗ്രഹങ്ങൾ കാണും. എന്നാൽ, അതെല്ലാം നടപ്പാകണമെന്നില്ലെന്നു ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ. മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അനിൽ കെ. ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിൽ പോകുമെന്ന പ്രചാരണത്തോടും അദ്ദേ ഹം പ്രതികരിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നുംഅദ്ദേഹം വ്യക്തമാക്കി. വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Read Moreഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചാരണം: സംസ്ഥാനത്ത് 12 കേസുകൾ
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചരണം നടത്തിയന്റെ പേരിൽ സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം തുടരുന്നുണ്ട്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം. സൈബർഹെഡ്ക്വാർട്ടേഴ്സ് 9497942700തിരുവനന്തപുരം സിറ്റി – 9497942701തിരുവനന്തപുരം റൂറൽ –…
Read More