ആലപ്പുഴ: നർമങ്ങൾ കൂട്ടിയിണക്കി പിഷാരടിയുടെ പ്രചരണം. രാഷ്ട്രീയം മറച്ചുപിടിക്കാതെ യുഡിഎഫിന് വേണ്ടി വോട്ട് തേടി ഇത്തവണയും രമേഷ് പിഷാരടി പ്രചരണത്തിനായി ഇറങ്ങി. യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പമാണ് ആലപ്പുഴയിൽ സ്ത്രീകൾ പങ്കെടുത്ത സംവാദത്തിലും മഹിളാ ന്യായ് കൺവെൻഷനിലും രമേഷ് പിഷാരടി എത്തിയത്. വെറുതേ വണ്ടിയുമെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതി രാജ്യത്തെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ എന്ന് പിഷാരടി പറഞ്ഞു. കെ. സി. വേണുഗോപാലിന്റെ സ്ഥാനത്ത് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, അദ്ദേഹം ഇല്ലെങ്കിൽ മാത്രം വേറെ ഒരാളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് പിഷാരടി വ്യക്തമാക്കി. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മനുഷ്യൻ വേറെയില്ലന്ന് വേണുഗോപാലിനെ പിഷാരടി വിശേഷിപ്പിച്ചു. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, പകരം പൂർവാധികം ശക്തിയോടെ കുതിച്ചു ചാടാനാണ്. ദേശീയ രാഷ്ട്രീയത്തിന്റെ അമരത്ത് ഏറ്റവും ശക്തമായ സാനിധ്യമായി നിൽക്കുന്നതും പല കാര്യങ്ങളിലും കാര്യമാത്ര പ്രസക്തമായ തീരുമാനങ്ങളെടുക്കുന്നതിന്…
Read MoreTag: parliament election 2024
പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ല; മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനാണ് മോദിയുടെ സന്ദർശനം; മുഖ്യമന്ത്രി സംഘി തലവനായി മാറി; കെ. മുരളീധരൻ
കോഴിക്കോട്: പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ലന്ന് കെ. മുരളീധരൻ. ബിജെപി എങ്ങനെയൊക്കെ ശ്രമിച്ചാലും തൃശൂർ മണ്ഡലത്തിൽ ജയിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാം, സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുകയേ ഉള്ളൂ. മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഎമ്മാണ്. കരുവന്നൂരിൽ സിപിഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇഡി വരില്ലായിരുന്നു. മുഖ്യമന്ത്രി സംഘി തലവനായി. നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഇടതു സർക്കാരിന്റെ നിലനിൽപ് തീരുമാനിക്കും; എസ്. രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: കേരളത്തിലെ ഇടതു സര്‍ക്കാർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാവും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ള. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ തുടര്‍ച്ച സാധ്യമാകൂവെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അവ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതരമൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബിജെപിയുടെ തോൽവി ആവശ്യമാണ്. സിഎഎയ്ക്കെതിരായ പ്രചാരണത്തിന്റെ പ്രസക്തി അവിടെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇടതു മുന്നണി സർക്കാർ കേരളത്തിൽ തുടക്കമിട്ടുണ്ട്.…
Read Moreസംസ്ഥാനത്ത് 2,77,49,159 വോട്ടർമാർ; ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകൾ; കന്നിവോട്ടവകാശം രേഖപ്പെടുത്താൻ 5,34,394 പേർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയിൽ 2,77,49,159 വോട്ടർമാർ. ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽനിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ടായി. അതേസമയം, വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ-പുരുഷ അനുപാതം 1,000: 1,068. കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 33,93,884. കുറവ് വയനാട്ടിലും- 6,35,930. ആകെ പ്രവാസി വോട്ടർമാർ-89,839. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല- കോഴിക്കോട്-35,793. 80 വയസിന് മുകളിലു ള്ള 6,27,045 വോട്ടർമാരുണ്ട്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക…
Read Moreയുഡിഎഫിന് ആശ്വാസം; ഫ്രാൻസിസ് ജോർജിന്റെ അപരൻമാരുടെ പത്രിക തള്ളി; കോടതിയെ സമീപിക്കുമെന്ന് അപരൻമാർ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ഫ്രാൻസിസ് ജോർജിന്റെ അപരൻമാരുടെ പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ.ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജും കേരളാ കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജുമാണ് പത്രിക സമര്‍പ്പിച്ചത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
Read More2.53 കോടിയുടെ എട്ടു വാഹനങ്ങൾ, 82.4 ഏക്കർ സ്ഥലം, 1025 ഗ്രാം സ്വർണം; സുരേഷ് ഗോപിയുടെ ആസ്തി വിവരം
തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ആസ്തിരേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സുരേഷ് ഗോപിക്ക് 40,000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണു മൂല്യം. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും രണ്ടു മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണമുണ്ട്. നാലുകോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 – 24 വർഷത്തെ ആദായനികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. ഭാര്യക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി; 290 സ്ഥാനാർഥികൾ, 499 പത്രികകൾ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണം ഇന്നലെ സമാപിച്ചപ്പോൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിനു പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയ്ക്കു രൂപമാകും. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് – 22. കുറവ് സംവരണ മണ്ഡലമായ ആലത്തൂരിലും – 8. മാർച്ച് 28നാണ് സംസ്ഥാനത്തു നാമനിർദേശ പത്രികാസമർപ്പണം തുടങ്ങിയത്. അവസാന ദിവസമായ ഇന്നലെ 252 പത്രികകളാണ് ലഭിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നാമനിർദേശ പത്രികയുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 22, ആറ്റിങ്ങൽ- 14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര- 14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂർ-…
Read Moreജനങ്ങൾ ഇത്തവണ മനസറിഞ്ഞ് വോട്ടു ചെയ്യും, തനിക്ക് ജനങ്ങളെ വിശ്വാസം; എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കുമെന്ന് സുരേഷ്ഗോപി
തൃശൂർ: ഇത്തവണ ജനങ്ങൾ മനസറിഞ്ഞ് വോട്ടു ചെയ്യുമെന്നും തനിക്ക് ജനങ്ങളെ വിശ്വാസമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാാർഥി സുരേഷ്ഗോപി. തികഞ്ഞ വിജയപ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും നാമനിർദ്ദേശപത്രിക സമർപിക്കുന്നതിനു മുന്നോടിയായി സുരേഷ്ഗോപി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നല്ല ആത്മവിശ്വാസമുണ്ട്. ജനങ്ങളോട് കൂടുതലായിട്ട് ഒന്നും പറയേണ്ടതില്ല. അവർക്കെല്ലാം അറിയാം. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മനസറിഞ്ഞ് വോട്ട് ചെയ്യും. അവർക്ക് വേണ്ടിയും അവരുടെ രാജ്യത്തിന് വേണ്ടിയുമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും. ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളെല്ലാം നടത്തി കാണിക്കണം. എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കും-സുരേഷ്ഗോപി പറഞ്ഞു. കരുവന്നൂരിലെ പണം കവർന്നവർക്കെതിരെ ഇ ഡി നടപടിയെടുത്തില്ലെങ്കിൽ ഇഡിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാകുമെന്ന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ പട്ടാളത്തെ നിർത്തിയിട്ടാണെങ്കിലും കരുവന്നൂരിലെ പണം കൊടുപ്പിക്കണം. ഇത് പ്രജാരാജ്യമാണെന്നും ജനങ്ങൾ ഉലയാതിരിക്കാനാണ് ഇഡിയെന്നും അവരെ അവരുടെ ജോലി…
Read Moreവായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല; അനില്‍ ആന്റണിക്ക് വിദേശത്തടക്കം ഒരു കോടിയുടെ നിക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം 1,00,14,577.75 രൂപയുടെ നിക്ഷേപമുള്ളതായി സത്യവാങ്മൂലം. 50,000 രൂപയാണ് സ്ഥാനാര്‍ഥിയുടെ കൈവശമുള്ളത്. ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്എയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലായി 5.38 ലക്ഷം, 56,610 രൂപയുടെയും നിക്ഷേപങ്ങളുണ്ട്. വിദേശത്തുള്‍പ്പെടെ നടത്തിയിട്ടുള്ള ഇതര നിക്ഷേപ വിവരങ്ങളും ചേര്‍ത്താണ് സത്യവാങ്മൂലം തയാറാക്കിയിട്ടുള്ളത്. വസ്തു സംബന്ധമായ ഇതര ആസ്തികളോ വായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല.യുഎസ്എയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നു നേടിയിട്ടുള്ള മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗാണ് അനിലിന്റെ വിദ്യാഭ്യാസ യോഗ്യത.
Read Moreസഹോദരൻ എൻഡിഎ സ്ഥാനാർഥി; ഇന്ദു വോട്ട് തേടുന്നത് കൊടിക്കുന്നിൽ സുരേഷിനുവേണ്ടി; താനും കുടുംബവും അടിയുറച്ച് കോൺഗ്രസിൽ തന്നെയുണ്ടാവുമെന്ന് ബൈജു കലാശാലയുടെ സഹോദരി
ചാരുംമൂട്: മാവേലിക്കര പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സഹോദരി വോട്ടുതേടുന്നത് എതിർ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനുവേണ്ടി. മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് സെക്രട്ടറിയും സോഷ്യൽ മീഡിയ കോ – ഓർഡിനേറ്ററും സീരിയൽ താരവുമായ ഇന്ദു രാജനാണ് യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളത്. കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന സഹോദരൻ ബൈജു കലാശാല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം കോൺഗ്രസ് വിട്ടിരുന്നു. എന്നാൽ, ഇന്ദു രാജനും കുടുംബവുമെല്ലാം കോൺഗ്രസിൽ സജീവമാണ്. ബൈജു കലാശാല കഴിഞ്ഞ മാസം ബിഡിജെഎസിൽ ചേരുകയും മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്തുവെങ്കിലും തങ്ങളുടെ നിലപാടിലുറച്ചു നിൽക്കുകയാണ് ഇന്ദു രാജൻ. അപ്പുറത്ത് മത്സരിക്കുന്നത് സഹോദരനായാൽ പോലും യുഡിഎഫിനുവേണ്ടി പ്രവർത്തിക്കുകയാണ് നിലപാടെന്ന് ഇന്ദു പറഞ്ഞു. ബൈജുവിന്റെ യും ഇന്ദുവിന്റെയും വീട് നിൽക്കുന്ന താമരക്കുളം പഞ്ചായത്തിലെ 164-ാം ബൂത്തിലാണ് കൊടിക്കുന്നിൽ സുരേഷിനു വോട്ടു തേടി…
Read More